തിരൂർ: രാഷ്ട്രീയ വിവാദങ്ങൾക്കിടെ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലക്ക് ആശ്വാസമായി ചെന്നൈ ഹരിത ൈട്രബ്യൂണൽ വിധി. ഹരിത ൈട്രബ്യൂണലിൻെറ അനുകൂല വിധിയോടെ സർവകലാശാലക്കായി തിരൂർ മാങ്ങാട്ടിരിയിൽ ഏറ്റെടുത്ത 10.5 ഏക്കറിൽ കെട്ടിട നിർമാണ പ്രവർത്തനവുമായി മുന്നോട്ട് പോകാം. നിർമാണം തടയണമെന്നാവശ്യപ്പെട്ട് സ്വകാര്യവ്യക്തി നൽകിയ ഹരജി തള്ളിയാണ് ഹരിത ൈട്രബ്യൂണൽ സർവകലാശാലക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. പരാതിക്കാരൻെറ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ൈട്രബ്യൂണൽ നിരീക്ഷിച്ചു. സർവകലാശാല സമർപ്പിച്ച സത്യവാങ്മൂലത്തിൽ പരാതിക്കാരൻെറ ആരോപണങ്ങളിൽ മിക്കതിനും വ്യക്തമായ മറുപടിയുണ്ടെന്ന് ൈട്രബ്യൂണൽ നിരീക്ഷിച്ചു. കെട്ടിട നിർമാണത്തിനായി കണ്ടെത്തിയ സ്ഥലത്ത് കണ്ടൽക്കാടുകളില്ലെന്ന സർവകലാശാല വാദം ൈട്രബ്യൂണൽ അംഗീകരിച്ചു. കണ്ടൽപ്രദേശം മുളകൊണ്ട് മതിൽകെട്ടി സംരക്ഷിക്കുമെന്ന് സർവകലാശാല അറിയിച്ചു. പരിസ്ഥിതിലോല മേഖല ഒഴിവാക്കി തെങ്ങ് കൃഷിയുള്ള ഭാഗത്തേ നിർമാണം നടത്തൂവെന്നും ചതുപ്പുനിലം ഒഴിച്ചിടുമെന്നും സർവകലാശാല സത്യവാങ്മൂലത്തിൽ അറിയിച്ചിട്ടുണ്ട്. ഇത് സർവകലാശാല പാരിസ്ഥിതിക വിഭാഗത്തിന് കീഴിൽ ബയോപാർക്കാക്കും. നിർമാണത്തിനുമുമ്പ് തീരദേശ പരിപാലന അതോറിറ്റി ഉൾപ്പെടെ എല്ലാ അധികാരസ്ഥാപനങ്ങളിൽനിന്നും അനുമതി നേടുമെന്നും അറിയിച്ചു. ൈട്രബ്യൂണൽ ചുമതലപ്പെടുത്തിയ ഏഴംഗ വിദഗ്‌ധ സമിതി റിപ്പോർട്ട് പരിഗണിച്ച ൈട്രബ്യൂണൽ ഹരജിക്കാരൻെറ വാദങ്ങൾ നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചു. ഭൂമി ഏറ്റെടുക്കാൻ സർക്കാറിന് നിയമപരമായ അധികാരമുണ്ട്. അതിൽ കോടതിക്ക് ഇടപെടാനാവില്ലെന്നും ജുഡീഷ്യൽ അംഗം ജസ്‌റ്റിസ് കെ. രാമകൃഷ്‌ണൻ, എക്‌സിക്യൂട്ടിവ് അംഗം സൈബൽദാസ് ഗുപ്‌ത എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.