കൂട്ട അവധിയെടുപ്പ് സമരം: താലൂക്ക്-വില്ലേജ് ഓഫിസുകളിൽ ഭാഗിക തടസ്സം കൊടുങ്ങല്ലൂർ: സംസ്ഥാനത്ത് ലാൻഡ് റവന്യൂ വകുപ്പ് ജീവനക്കാർ നടത്തിയ കൂട്ട അവധിയെടുപ്പ് സമരംമൂലം താലൂക്ക്-വില്ലേജ് ഓഫിസുകളിൽ ഭാഗിക തടസ്സം. വില്ലേജ് ഫീൽഡ് അസിസ്റ്റൻറുമാരും വില്ലേജ് ഓഫിസർമാരും ശമ്പളം വെട്ടിക്കുറക്കൽ ഉൾെപ്പടെയുള്ള നടപടികളിലൂടെ നിരന്തരം അപമാനിക്കപ്പെട്ട സാഹചര്യത്തിലാണ് കൂട്ട അവധിയെടുക്കൽ സമരത്തിലേക്ക് ജീവനക്കാർ നീങ്ങിയതെന്ന് ഭാരവാഹികൾ അറിയിച്ചു. 20 വർഷമെത്തിയിട്ടും പ്രമോഷൻ ലഭ്യമല്ലാത്ത ഫീൽഡ് അസിസ്റ്റൻറുമാരുടെ തസ്തിക സമാന അടിസ്ഥാന യോഗ്യതയുള്ള ക്ലർക്ക്/വില്ലേജ് അസിസ്റ്റൻറുമാർക്ക് തുല്യമാക്കുക, വില്ലേജ് ഓഫിസർമാർക്ക് അനുവദിച്ചതും പിന്നീട് റദ്ദാക്കിയതുമായ ജൂനിയർ സൂപ്രണ്ട് ശമ്പള സ്കെയിലും പദവിയും അനുവദിക്കുക എന്നിവയാണ് അടിസ്ഥാനാവശ്യങ്ങൾ. ലാൻഡ് റവന്യു വകുപ്പിലെ ജീവനക്കാരുടെ പൊതു സംഘടനയായ കെ.എൽ.ആർ.എസ്.എയുടെ നേതൃത്വത്തിൽ, കേരള റവന്യൂ വില്ലേജ് സ്റ്റാഫ് ഒർഗനൈസേഷൻ, വോയ്സ് ഓഫ് റെവന്യു, കേരള സ്റ്റേറ്റ് എംപ്ലോയീസ് മൂവ്മൻെറ് എന്നീ സംഘടനകൾ രൂപം നൽകിയ റവന്യൂ ഐക്യ വേദിയാണ് കൂട്ട അവധി സമരത്തിൽ പങ്കാളികളായത്. അവധി സമരത്തെ തുടർന്ന് കൊടുങ്ങല്ലൂർ സിവിൽ സ്റ്റേഷന് മുമ്പിൽ നടന്ന നിൽപ്പ് സമരം കെ.എൽ.ആർ.എസ്.എ സംസ്ഥാന കമ്മിറ്റി അംഗം കെ.ആർ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് മൂവ്മൻെറ് നേതാവ് ഷക്കീർ കാതിയാളം അധ്യക്ഷത വഹിച്ചു. വി.എൻ. മനോജ്, പ്രവീൺ കുമാർ, യു.എ. സത്യൻ, ബിജുമോൻ എന്നിവർ നേതൃത്വം നൽകി. കയ്പമംഗലം, പെരിഞ്ഞനം, കൂളിമുട്ടം, പി. വെമ്പല്ലൂർ, എടവിലങ്ങ്, എറിയാട്, മേത്തല, പൊയ്യ എന്നീ വില്ലേജുകൾ അവധിയെടുപ്പുമൂലം പൂർണ തടസ്സം നേരിട്ടെങ്കിലും തഹസിൽദാർ മറ്റു വില്ലേജുകളിൽ സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാരെ പുനർ വിന്യസിെച്ചങ്കിലും മിക്കയിടങ്ങളിലും വില്ലേജ് ഓഫിസർമാർ അവധിയിലായതുമൂലം ജനങ്ങൾക്ക് വേണ്ടവിധം സേവനങ്ങൾ ലഭ്യമായില്ല. കേരള എൻ.ജി.ഒ അസോസിയേഷൻ, സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ, എൻ.ജി.ഒ ഫ്രണ്ട്, എൻ.ജി.ഒ സംഘ് തുടങ്ങിയ സർവിസ് സംഘടനകളും സമരത്തെ പിന്തുണച്ചിരുന്നു. caption കൊടുങ്ങല്ലൂർ മിനി സിവിൽ സ്റ്റേഷന് മുമ്പിൽ റവന്യു ജീവനക്കാർ നടത്തിയ നിൽപ്പ് സമരം mini civil station
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.