മലപ്പുറം: അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതിൽ ബി.ജെ.പിക്ക് ദുരുദ്ദേശ്യമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. പദ്ധതി രാജ്യത്തെ സൈനികവിഭാഗങ്ങൾക്ക് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. കര-നാവിക-വ്യോമ സേനകളുടെ നിയമന നയം മാറ്റുന്നെന്നത് മൗലിക വിഷയമാണ്. സൈന്യത്തിലേക്ക് നിയമനം കാത്തിരിക്കുന്ന ലക്ഷക്കണക്കിന് യുവാക്കൾ നിരാശയിലാണ്. നിലവിലെ സ്ഥിരതയാർന്ന നിയമനരീതി തകിടംമറിച്ച് സർക്കാറിന് ഇഷ്ടമുള്ള തരത്തിൽ നിയമനം നടത്താനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. വളരെ അപകടം പിടിച്ച നിലപാടാണിത്. സേനവിഭാഗത്തിന്‍റെ മനോവീര്യം തകർക്കുന്നതും ജോലി ആഗ്രഹിക്കുന്ന യുവാക്കളുടെ ഭാവി സങ്കീർണമാക്കുന്നതുമാണ്. പദ്ധതിയെ എല്ലാ ദേശസ്നേഹികളും എതിർക്കണമെന്നും ഇ.ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.