തിരുവനന്തപുരം: ആക്രിയുടെ മറവിൽ വ്യാജ ബില്ലുകൾ ചമച്ച് കോടികളുടെ നികുതി തട്ടിപ്പ് ജി.എസ്.ടി വകുപ്പ് കണ്ടെത്തി. പെരുമ്പാവൂർ സ്വദേശികളായ രണ്ടുപേരുടെയും കൂട്ടാളികളായ മറ്റു രണ്ടുപേരുടെയും വസതികളിൽ വകുപ്പ് പരിശോധന നടത്തി. ഏകദേശം 125 കോടി രൂപയുടെ വ്യാജ ബില്ലുണ്ടാക്കി 13 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് അന്വേഷണത്തിൽ വ്യക്തമായത്. സായുധ പൊലീസ് സഹായത്തോടെയായിരുന്നു പരിശോധന. പെരുമ്പാവൂർ സ്വദേശികളായ അസർ അലി, റിൻഷാദ് എന്നിവർക്ക് പല തവണ സമൻസ് അയച്ചെങ്കിലും മൊഴി കൊടുക്കാൻ ഹാജരായില്ല. തുടർന്നാണ് പെരുമ്പാവൂരിലെ വസതികളിൽ പരിശോധന നടത്തിയത്. രേഖകളും അഞ്ചോളം മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. വ്യാജ രജിസ്ട്രേഷൻ എടുക്കാൻ കൂട്ടുനിന്ന മുഴുവൻ പേർക്കെതിരെയും നടപടി തുടരും. സായുധ പൊലീസ് സഹായത്തോടെ സംസ്ഥാന നികുതി വകുപ്പ് ആദ്യമായി നടത്തിയ പരിശോധനയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.