പാലക്കാട്: നഗരത്തിലെ തിരക്കേറിയ സ്റ്റേഡിയം റോഡിൽ നഗരസഭയുടെ മാലിന്യസംഭരണ കേന്ദ്രം വ്യാപാരികൾക്ക് ദുരിതമാകുന്നു. സുൽത്താൻപേട്ട സ്റ്റേഡിയം റോഡിലെ പതിറ്റാണ്ടുകളോളം പഴക്കമുള്ള പബ്ലിക് ലൈബ്രറി റോഡിലാണ് മാലിന്യസംഭരണ കേന്ദ്രമുള്ളത്. ലൈബ്രറിയുടെ പാർക്കിങ് കേന്ദ്രമാണ് ഇവിടെ. കാലങ്ങളായി ചെടികൾ നിറഞ്ഞും മാലിന്യം നിറഞ്ഞും കിടക്കുന്ന സ്ഥലത്താണ് നഗരസഭ മാലിന്യകേന്ദ്രത്തിനായുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഈ സ്ഥലത്തിന് സമീപത്തെ കോംപ്ലക്സിനും ലൈബ്രറിക്കുമിടയിലെ സ്ഥലത്ത് ഇരുമ്പുകൊണ്ട് നിർമിച്ച കൂട്ടിലാണ് മാലിന്യം നിറച്ചിടുന്നത്. പിന്നീട് സൗകര്യാർഥം ഇവ ട്രഞ്ചിങ് കേന്ദ്രത്തിലേക്കും മറ്റ് സംസ്കരണകേന്ദ്രത്തിലേക്കും കൊണ്ടുപോകുന്നതാണ് രീതി. സമീപത്ത് ഹോട്ടൽ, ബുക്സ്റ്റാൾ, പലചരക്കുകട തുടങ്ങിയ നിരവധി വ്യാപാര സ്ഥാപനങ്ങളുള്ളതിനാൽ മാലിന്യസംഭരണം ഇവർക്ക് ദുരിതം തീർക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.