വള്ളിക്കുന്ന്: ആനങ്ങാടിയിൽ ഡ്യൂട്ടിക്കിടെ സെക്ടറല്‍ മജിസ്‌ട്രേറ്റിനേയും പൊലീസുകാരനേയും ആക്രമിച്ച സംഭവത്തില്‍ ഒരാൾ റിമാൻഡിൽ. വെള്ളിയാഴ്‌ച വൈകീട്ട് നാലേമുക്കാലോടെ ആനങ്ങാടിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ പരിശോധനക്കെത്തിയ വള്ളിക്കുന്ന് സെക്ടറല്‍ മജിസ്‌ട്രേറ്റ് കെ.സി. ഹണിലാല്‍, പരപ്പനങ്ങാടി സ്‌റ്റേഷനിലെ സി.പി.ഒ ജിനു എന്നിവരെയാണ് ഒരുസംഘം ആക്രമിച്ചത്.
സംഭവത്തില്‍ കടലുണ്ടിനഗരം പരീച്ചെൻറ പുരക്കല്‍ ഹംസക്കോയയെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാളെ റിമാൻഡ് ചെയ്‌തു. പത്തോളം പേര്‍ക്കെതിരെ പരപ്പനങ്ങാടി പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.