സഫ്വാൻ

വിവിധ മോഷണക്കേസിലെ പ്രതിയെ പിടികൂടി

തിരൂർ: വിവിധ മോഷണക്കേസിലെ പ്രതിയായ യുവാവിനെ പിടികൂടി. കൂട്ടായി ആശാൻപടി കാക്കച്ചെൻറ പുരക്കൽ സഫ്വാനെയാണ് (30) തിരൂരിൽനിന്ന് പിടികൂടിയത്. തിരൂർ താഴേപ്പാലം വ്യാപാര ഭവനടുത്ത് വെച്ച് കണ്ടതോടെ ഓടിപ്പോവാൻ ശ്രമിച്ചതിൽ സംശയം തോന്നിയാണ് പിടികൂടി ചോദ്യം ചെയ്തത്.

ഇയാളുടെ കൈയിൽനിന്ന് രണ്ട് ഫോണും മോഷണത്തിനുപയോഗിക്കുന്ന ഉപകരണങ്ങളും മറ്റും പിടിച്ചെടുത്തു. തിരൂർ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ വീടുകളിലും ഷോപ്പുകളിലും മോഷണം നടത്തിയ കേസിലും വാഹനമോഷണ കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്.

താനൂർ, ഫറൂഖ്, കൊണ്ടോട്ടി, ചേവായൂർ, ഇരിങ്ങാലക്കുട, കാടാമ്പുഴ, പന്തീരങ്കാവ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കളവുകേസ് നിലവിലുണ്ട്. മോഷണക്കേസിൽ ഉൾപ്പെട്ട് മൂന്നുമാസം മുമ്പാണ് കോഴിക്കോട് ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.