പൊന്നാനി -ചാവക്കാട് റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിനെത്തുടർന്ന്

പെരുവഴിയിലായ യാത്രക്കാർ

പൊന്നാനി-ചാവക്കാട് റൂട്ടിൽ സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക്

പൊന്നാനി: ബസ് ജീവനക്കാരെ ഒരു സംഘം മർദിച്ചെന്നാരോപിച്ച് സ്വകാര്യബസുകൾ പൊന്നാനി- ചാവക്കാട് റൂട്ടിൽ മിന്നൽ പണിമുടക്ക് നടത്തി. ചാവക്കാട്-പൊന്നാനി റൂട്ടിൽ സർവീസ് നടത്തുന്ന അൽ അമീൻ ബസിലെ കണ്ടക്ടർ വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് കഴിഞ്ഞദിവസം ഒരു സംഘമാളുകൾ എടക്കഴിയൂർ നാലാംകല്ലിൽ ബസ് തടഞ്ഞുനിർത്തി കണ്ടക്ടർ അലി അഷ്കറിനെ മർദിച്ചിരുന്നു.

അക്രമം നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും, വിദ്യാർഥിനിയുടെ പരാതിയിൽ കണ്ടക്ടറുടെ പേരിലെടുത്ത കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ബസ് സർവീസ് നിർത്തിവെച്ച് പണിമുടക്ക് നടത്തിയത്. എന്നാൽ, മുന്നറിയിപ്പില്ലാതെ നടത്തിയ പണിമുടക്കിൽ യാത്രക്കാർ ദുരിതത്തിലായി. പാലപ്പെട്ടി, വെളിയങ്കോട്, ചാവക്കാട് ഭാഗങ്ങളിൽ നിന്ന് പൊന്നാനിയിലെ സ്കൂളുകളിലേക്കെത്തേണ്ട വിദ്യാർഥികൾ ഉൾപ്പെടെ വലഞ്ഞു. പലരും കിലോമീറ്ററുകളോളം നടന്നാണ് വിദ്യാലയങ്ങളിലും തിരിച്ച് വീടുകളിലുമെത്തിയത്. 

Tags:    
News Summary - Lightning strike of private buses on Ponnani-Chavakkad route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.