നാട്ടിലിറങ്ങിയ കാട്ടുപോത്ത് ഒരുമണിക്കൂറോളം ഭീതിപരത്തി

നിലമ്പൂർ: നാട്ടിലിറങ്ങിയ കാട്ടുപോത്ത് മമ്പാട് പഞ്ചായത്തിൽ ഒരു മണിക്കൂറോളം ഭീതി പരത്തി. ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെ വടപുറം പുളിക്കലൊടി ഭാഗത്താണ് കാട്ടുപോത്തിനെ ആദ‍്യം കണ്ടത്. വിവരം അറിഞ്ഞ് വനം ദ്രുത പ്രതികരണസേനയും എമർജൻസ് റെസ്ക‍്യൂ ഫോഴ്സും സ്ഥലതെത്തി.

പോത്തിനെ നിരീക്ഷിച്ച് കാട് കയറ്റാനുള്ള ശ്രമം ആരംഭിച്ചു. നാട്ടുകാരും സഹായത്തിനെത്തി. ഏറെ പരിശ്രമത്തിനൊടുവിൽ കെ.എൻ.ജി റോഡ് മറികടന്ന് വടപുറം ആശുപത്രിക്ക് സമീപമെത്തി. ആളുകൾ കൂടി ബഹളം വെച്ചും പടക്കംപൊടിച്ചും കമ്പനിക്കുന്ന് ഭാഗത്ത് നിലയുറപ്പിച്ച പോത്തിനെ പിന്നീട് താളിപൊയിൽ പമ്പ് ഹൗസിന് സമീപം എത്തിച്ചു. ഇവിടെ മൂന്നരയോടെ ചാലിയാർ പുഴ നീന്തിക്കടന്ന് പോത്ത് കാട് കയറി.

Tags:    
News Summary - The wild buffalo that came was scared for about an hour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.