മമ്പാട് സ്വദേശി ഷെരീക്കിന്‍റെ വീട്ടിൽനിന്ന് പൊലീസ് പിടിച്ചെടുത്ത വെടിയുണ്ടകൾ
നിലമ്പൂർ: അനധികൃതമായി വീട്ടിൽ സൂക്ഷിച്ച നാടൻതോക്കിന്‍റെ 10 വെടിയുണ്ടകൾ പൊലീസ് കണ്ടെടുത്തു. മമ്പാട് ഒടായിക്കൽ സ്വദേശി മംഗലശ്ശേരി ഷെരീക്കിന്‍റെ വീട്ടിൽനിന്നാണ് നിലമ്പൂർ എസ്.ഐ സി.പി. ജാബിറും സംഘവും നടത്തിയ പരിശോധനയിൽ തിരകൾ കണ്ടെടുത്തത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം 5.30ഓടെ നടത്തിയ പരിശോധനയിലാണ് സ്റ്റോർ റൂമിൽ ഒളിപ്പിച്ച തിരകൾ കണ്ടെടുത്തത്.
തിരകൾ മൃഗവേട്ടക്കായി സൂക്ഷിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്. പരിശോധന നടത്തുന്ന സമയം പ്രതി വീട്ടിൽ ഉണ്ടായിരുന്നില്ല. ഷെരീക്കിനെതിരെ ആയുധനിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. എ.എസ്.എ സുനിത, സി.പി.ഒമാരായ ലിജോ ജോൺ, ചിന്തു പ്രശാന്ത്, യദു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.