നിലമ്പൂർ-ഷൊർണൂർ; പുലർച്ചെയുള്ള ട്രെയിൻ സർവിസ് ഇന്നു മുതൽ

നിലമ്പൂർ: നിലമ്പൂർ-ഷൊർണൂർ പാതയിൽ പുലർച്ചെയുള്ള ട്രെയിൻ സർവിസ് ശനിയാഴ്ച മുതൽ ആരംഭിക്കും. രാവിലെ 11.30ന് നിലമ്പൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിനിന്‍റെ സമയത്തിൽ മാറ്റം വരുത്തിയാണ് സ്പെഷൽ എക്സ്പ്രസ് ഓടുക. പുലർച്ച 5.30ന് പുറപ്പെട്ട് 7.10ന് ഷൊർണൂരിൽ എത്തുന്ന രീതിയിലാണ് ട്രെയിനിന്‍റെ (06470) സമയക്രമം. സർവിസ് ആരംഭിക്കുന്നതോടെ കോയമ്പത്തൂര്‍, തൃശൂര്‍, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഓഫിസ് സമയത്തിന് എത്താനും തിരുവനന്തപുരത്ത് ഉച്ചയോടെ എത്തുന്ന ജനശതാബ്ദി എക്സ്പ്രസിന് കണക്ഷന്‍ ലഭിക്കാനുംസാധിക്കും. രാവിലെ 11.10ന് ഷൊർണൂരിലേക്കുള്ള അൺ റിസർവ്ഡ് എക്സ്പ്രസ് നിർത്തലാക്കും. പുതിയ സർവിസ് ആരംഭിക്കുന്നതോടെ 5.30ന് നിലമ്പൂരിലെത്തിയിരുന്ന കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് രാവിലെ 6.05നാകും നിലമ്പൂരെത്തുക.

നിലമ്പൂർ-ഷൊർണൂർ റൂട്ടിലുള്ള യാത്രക്കാർക്ക് രാവിലെ തിരുവനന്തപുരം ഭാഗത്തേക്കുള്ള ജനശതാബ്ദിയുമായി ബന്ധപ്പെടുത്തുന്ന രീതിയിൽ ട്രെയിൻ ഇല്ല എന്ന പ്രശ്നത്തിന് ഇതോടെ പരിഹാരമാകും. കോവിഡിന് ശേഷം ട്രെയിൻ സമയം പുനഃക്രമീകരിച്ചതിൽ യാത്രക്കാർക്കുണ്ടായ അസൗകര്യത്തിനും പുതിയ സമയക്രമം ഗുണകരമാവും.

Tags:    
News Summary - Nilambur Shornur Morning train service from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.