നിലമ്പൂരിലെത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ

മഴക്കാല മുന്നൊരുക്കം: കേന്ദ്ര ദുരന്ത നിവാരണ സേന നിലമ്പൂരിലെത്തി

നിലമ്പൂർ: മഴക്കാല മുന്നൊരുക്ക നടപടികളുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്) നിലമ്പൂരിലെത്തി. എസ്.ഐ സഞ്ജീവ് കുമാറിന്‍റെ നേതൃത്വത്തിൽ 25 അംഗ സേനയാണ് എത്തിയത്. നിലമ്പൂർ താലൂക്കിലെ പ്രളയ സാധ്യത പ്രദേശങ്ങളിൽ സംഘം വരുംദിവസങ്ങളിൽ സംഘം സന്ദർശനം നടത്തും. അപകടങ്ങൾ ഉണ്ടായാൽ രക്ഷ പ്രവർത്തനം കാര‍്യക്ഷമമാക്കാനാണ് മുൻകൂട്ടിയുള്ള സന്ദർശനം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശ പ്രകാരമാണ് ചെന്നൈയിൽനിന്ന് സേനാംഗങ്ങൾ എത്തിയത്.

സംഘം നിലമ്പൂരിൽ ക‍്യാമ്പ് ചെയ്യും. റവന്യൂ വകുപ്പിനു വേണ്ടി തഹസിൽദാർ എം.പി. സിന്ധു, ഡെപ്യൂട്ടി തഹസിൽദാർമാരായ കെ.പി. പ്രമോദ്, എം.സി. അരവിന്ദാക്ഷൻ എന്നിവർ ചേർന്ന് സേനാംഗങ്ങളെ സ്വീകരിച്ചു.

Tags:    
News Summary - Monsoon forecast: Central Disaster Response Force reaches Nilambur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.