മങ്കടയില്‍ കോവിഡ്; ഡോക്ടറും ആശുപത്രി ജീവനക്കാരും നിരീക്ഷണത്തില്‍

മങ്കട: പഞ്ചായത്തിലെ സ്ത്രീക്ക് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മങ്കട ഗവ. ആശുപത്രിയിലെ ഡോക്ടര്‍, മൂന്ന് സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്നീഷ്യന്‍ എന്നിവര്‍ നിരീക്ഷണത്തില്‍ പോയി.

ഈ രോഗി മങ്കട ഗവ. ആശുപത്രിയില്‍ മൂന്നുദിവസം ചികിത്സതേടിയിരുന്നു. അസുഖം മാറാത്തതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകർ നിര്‍ദേശിച്ചതനുസരിച്ചാണ് മഞ്ചേരിയില്‍ കോവിഡ് പരിശോധന നടത്തിയത്. ഫലം പോസിറ്റിവാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് ആശുപത്രി ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയത്. രോഗിക്ക് കോവിഡ് പകര്‍ന്നതിെൻറ ഉറവിടം അറിയില്ല.

Tags:    
News Summary - Mankada covid case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.