മഞ്ചേരി: ഇസ്ലാമും ഇസ്ലാമിക പ്രസ്ഥാനവും വിവിധ കോണുകളിൽനിന്ന് നേരിടുന്ന ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി നൽകി Jamaat-e-Islami campaign ഉദ്ഘാടന സമ്മേളനത്തിന് തുടക്കം. 'ഇസ്ലാം: ആശയ സംവാദത്തിെൻറ സൗഹൃദ നാളുകൾ' എന്ന പേരിലാണ് കാമ്പയിൻ. സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ ജില്ലതല ഉദ്ഘാടനം മഞ്ചേരിയിൽ നിർവഹിച്ചു.
പൗരന്മാരെ ഭിന്നിപ്പിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന, വൈവിധ്യത്തെ ഉൾക്കൊള്ളാൻ കഴിയാത്ത ഫാഷിസ്റ്റ് സർക്കാറിന് അവരുടെ സംരക്ഷണം ഉറപ്പുവരുത്താൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ദൈവം മനുഷ്യെൻറ കൈയിലെ കളിപ്പാട്ടമല്ല, മറിച്ച്, ഈ ലോകത്തെ മുഴുവൻ അടക്കിഭരിക്കുന്ന ശക്തിയാണ്. വിവിധ മതവിശ്വാസികൾ ആശയസംവാദത്തിലൂടെ പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കണമെന്നും അത് സമൂഹത്തിൽ ശാന്തിയും സമാധാനവും വളർത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിലനിൽക്കുന്ന മതേതരത്വത്തെയോ ജനാധിപത്യത്തെയോ ജമാഅത്തെ ഇസ്ലാമി എതിർത്തിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. ഷബീർ കുരിക്കളുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച സമ്മേളനത്തിൽ ജില്ല പ്രസിഡൻറ് സലീം മമ്പാട് അധ്യക്ഷത വഹിച്ചു. വനിത വിഭാഗം ജില്ല പ്രസിഡൻറ് പി. ഫാത്തിമ ടീച്ചർ, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ഡോ. നിഷാദ് കുന്നക്കാവ്, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് ബാസിത് താനൂർ, ജി.ഐ.ഒ ജില്ല പ്രസിഡൻറ് ശിഫാന എടയൂർ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി എം.സി. നസീർ സ്വാഗതവും വൈസ് പ്രസിഡൻറ് ഹബീബ് ജഹാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.