മഞ്ചേരി: ആനക്കയം സര്‍വിസ് സഹകരണ ബാങ്കിലെ ക്രമക്കേടിനെ തുടർന്ന് പണം നഷ്ടമായ നിക്ഷേപകരുടെ പ്രതിഷേധം. അടച്ച പണം തിരിച്ചുനല്‍കാമെന്ന ബാങ്ക് അധികൃതരുടെ വാഗ്ദാനം രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് 30ഓളം പേർ വെള്ളിയാഴ്ച രാവിലെ 11ഓടെ ബാങ്കിലെത്തിയത്. ചിലര്‍ ബാങ്കിനുള്ളില്‍ കയറി സെക്രട്ടറിയെ ഉപരോധിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്ത് കുത്തിയിരിപ്പ് സമരവും നടത്തി. ബാങ്ക് ഭരണസമിതിയില്‍ വിശ്വാസമില്ലെന്നും ജില്ല കലക്ടറോ സഹകരണ ജോയൻറ് രജിസ്ട്രാറോ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടു. മഞ്ചേരി സി.ഐ സി. അലവി സ്ഥലത്തെത്തി ബാങ്ക് ജീവനക്കാരും നിക്ഷേപക പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
ശനിയാഴ്ച ബാങ്ക് ഭരണസമിതി കൂടിയ ശേഷം വിഷയത്തില്‍ തീരുമാനമെടുക്കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
2018ൽ ആറര കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറിയാണ് ബാങ്കിൽ നടന്നത്. 232 നിക്ഷേപകരിൽനിന്ന് പലപ്പോഴായി വാങ്ങിയ പണം അക്കൗണ്ടിൽ നിക്ഷേപിക്കാതെ പാസ്ബുക്കില്‍ തുക രേഖപ്പെടുത്തുകയും വ്യാജരസീത് നൽകുകയും ചെയ്താണ് തട്ടിപ്പ് നടത്തിയത്. പരാതിയെ തുടർന്ന് ബാങ്കിലെ യു.ഡി ക്ലര്‍ക്ക് കെ.വി. സന്തോഷ്കുമാറിനെ സസ്പെന്‍ഡ് ചെയ്യുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തിരുന്നു.
കേസിെൻറ ഭാഗമായി കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. സന്തോഷിെൻറ പേരിലുള്ള ഭൂമി ബാങ്ക് ഏറ്റെടുത്തിട്ടുണ്ട്. ഇത് വിൽക്കാൻ സഹകരണ വകുപ്പിെൻറ അനുമതിക്കായി കാത്തിരിക്കുകയാണ്. ഇൗ ഭൂമി വിൽക്കുന്നതോടെ പണം നൽകുമെന്നാണ് ബാങ്ക് ഭരണസമിതി വിശദീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.