മൂത്തേടം പാലാങ്കരയില്‍ പുലിയിറങ്ങിയ പ്രദേശം പി.വി. അന്‍വര്‍ എം.എല്‍.എയും നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡി.എഫ്.ഒമാരും സന്ദര്‍ശിക്കുന്നു

പുലി ഭീതി: പ്രദേശങ്ങളിൽ കാമറ സ്ഥാപിക്കും

എടക്കര: വന്യമൃഗശല്യം രൂക്ഷമായ മൂത്തേടം പഞ്ചായത്തിലെ പാലാങ്കരയില്‍ പി.വി. അന്‍വര്‍ എം.എല്‍.എയും, നോര്‍ത്ത്, സൗത്ത് ഡി.എഫ്.ഒമാരും സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം പാലാങ്കര സുന്ദരിമുക്കിലെ നെടുക്കുളവന്‍ അബ്ദുവിെൻറ വീട്ടിലെ വളര്‍ത്തു നായയെ പുലി കടിച്ചുകൊന്നതിെൻറ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം.

നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍, സൗത്ത് ഡി.എഫ്.ഒ കെ. സജികുമാര്‍, മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി. രാധാമണി, വൈസ് പ്രസിഡൻറ് എ.ടി. റെജി, കരുളായി റേഞ്ച് ഓഫിസര്‍ കെ. രാജേഷ്, നിലമ്പൂര്‍ റേഞ്ച് ഓഫിസര്‍ എം.പി. രവീന്ദ്രനാഥന്‍ എന്നിവരും എം.എല്‍.എക്കൊപ്പമുണ്ടായിരുന്നു.

പുലിയിറങ്ങിയ രണ്ടിടങ്ങളിലും കാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചു. പാലാങ്കര നെടുക്കുളവന്‍ അബ്ദുവിെൻറ വീട്ടിലും തൊട്ടടുത്ത വീട്ടിലുമാണ് പുലി ഭീതി പരത്തിയത്. കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ച പ്രദേശവും സംഘം സന്ദര്‍ശനം നടത്തി. കാട്ടാനയിറങ്ങുന്ന പ്രദേശത്ത് തെരുവ് വിളക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചു. പുലിയിറങ്ങി ഭീതി പരത്തിയ പ്രദേശത്ത് കാമറ സ്ഥാപിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ഡി.എഫ്.ഒ മാര്‍ ഉറപ്പ് നല്‍കി.

    പുലിയുടെ കാൽപ്പാടുകള്‍ പരിശോധിച്ചു. കാമറയില്‍ പുലിയാണെന്ന് കെണ്ടത്തിയാല്‍ വനം വകുപ്പ് ഇരുമ്പ് കൂട് സ്ഥാപിക്കും. പ്രദേശവാസികളോട് രാത്രിയില്‍ പുറത്ത് ലൈറ്റ് ഇടണമെന്നും, ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.