നന്നംമുക്കിൽ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.

17 വാർഡുകളുള്ള ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും എട്ട് അംഗങ്ങൾ വീതവും ബി.ജെ.പിക്ക് ഒരുഅംഗവുമാണുള്ളത്. ടോസിലൂടെയായിരുന്നു സി.പി.എം ഭരണം നേടിയത്. എന്നാൽ എൽ.ഡി.എഫ് അംഗം വിജയിച്ചിരുന്ന രണ്ടാം വാർഡ് തെരഞ്ഞെടുപ്പ് കോടതി അസാധുവാക്കിയ സാഹചര്യത്തിലായിരുന്നു യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

17 വാർഡുകളുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ ഒമ്പത് അംഗങ്ങൾ പിന്തുണച്ചാൽ മാത്രമേ അവിശ്വാസ പ്രമേയം പാസാകു എന്നിരിക്കെ ബി.ജെ.പി അംഗത്തിന്റെ പിന്തുണയെ ആശ്രയിച്ചായിരുന്നു വിധി. ഈ അംഗവും സി.പി.എം അംഗങ്ങളും വിട്ടു നിന്നതോടെ പ്രമേയം പരാജയപ്പെടുകയായിരുന്നു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അമൽ ദാസ് കെ.ജെ ആയിരുന്നു റിട്ടേണിങ് ഓഫീസർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.