അരീക്കോട്: അരീക്കോട് ജനമൈത്രി പൊലീസും പ്രവാസി മലയാളി കാസിമും ചേർന്ന് കൃഷ്ണൻകുട്ടിക്കും കുടുംബത്തിനും നിർമിച്ചുനൽകുന്ന വീടിന് കട്ടിളയും വാതിലുമായി കൊല്ലത്തുനിന്ന് 380 കിലോമീറ്റർ താണ്ടി ദമ്പതികളെത്തി. കൊല്ലം സ്വദേശികളായ നാസറും ഭാര്യ സഫർനിസയുമാണ് അരീക്കോട്ടെത്തി ബുധനാഴ്ച ഉച്ചക്കുശേഷം ഇവ കൈമാറിയത്.
കഴിഞ്ഞമാസമാണ് കാസിമിെൻറ വാഹനമിടിച്ച് കൃഷ്ണൻകുട്ടിയുടെ നായക്കുഞ്ഞിന് ജീവൻ നഷ്ടപ്പെട്ടത്. തുടർന്ന് പ്രായശ്ചിത്തമായാണ് ഇദ്ദേഹവും സുഹൃത്തുക്കളും അരീക്കോട് പൊലീസും ചേർന്ന് അരീക്കോട് ചെമ്പറമ്പ് സ്വദേശിയായ കൃഷ്ണൻകുട്ടിക്കും കുടുബത്തിനും വീട് നിർമിച്ച് നൽകുന്നത്. കഴിഞ്ഞദിവസം തറപ്പണിയും ബെൽറ്റ് ജോലിയും പൂർത്തിയായിരുന്നു.
ഇതിനിടയിലാണ് വാർത്ത സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയിൽപെട്ട കൊല്ലം സ്വദേശിയും കാറ്ററിങ് ഉടമയുമായ നാസർ വീട്ടിലേക്ക് ആവശ്യമായ കട്ടിളയും വാതിലും നൽകാൻ തയാറായി രംഗത്തെത്തിയത്. കാസിമിെൻറ ഭാര്യ ആരിഫ കാസി, അരീക്കോട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ, നന്മ കൂട്ടായ്മ പ്രവർത്തകൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.