50 ശതമാനം സംവരണത്തിനെതിരായ ഹരജി: കക്ഷിചേരാൻ അനുമതി

കൊച്ചി: പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ (ഐ.സി.എസ്.ആർ) 50 ശതമാനം സീറ്റുകൾ മുസ്ലിം വിഭാഗത്തിനായി സംവരണം ചെയ്ത നടപടി ചോദ്യം ചെയ്യുന്ന ഹരജിയിൽ മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമീഷൻ ട്രസ്റ്റിയെ ഹൈകോടതി കക്ഷി ചേർത്തു. സിവിൽ സർവിസ് ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകുന്ന സെന്‍റർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ കേരളക്ക് (സി.സി.ഇ.കെ) കീഴിലുള്ള സ്ഥാപനത്തിൽ പകുതി ഒരു സമുദായത്തിന് സംവരണം ഏർപ്പെടുത്തുന്നതും ഫീസിളവ് അനുവദിക്കുന്നതും ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതി അഭിഭാഷകനായ അരുൺ റോയി നൽകിയ പൊതുതാൽപര്യ ഹരജിയിൽ കക്ഷി ചേരാൻ ട്രസ്റ്റ് ചെയർമാൻ വി.കെ. ബീരാൻ നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് അനുവദിച്ചത്. മുസ്ലിം വിഭാഗത്തിനായി 50 ശതമാനം നീക്കിവെച്ചതിന് പുറമെ പട്ടികജാതി വർഗ വിഭാഗങ്ങൾക്കായി 10 ശതമാനം സീറ്റുകളും സംവരണം ചെയ്തിട്ടുണ്ടെന്നും ഇതിലൂടെ 50 ശതമാനം സംവരണം എന്ന പരിധി ലംഘിക്കപ്പെട്ടുവെന്നുമാണ് അരുൺ റോയിയുടെ ഹരജിയിലെ വാദം. പ്രധാന ഹരജിയിൽ വിശദീകരണത്തിനായി സർക്കാർ കൂടുതൽ സമയം തേടിയതിനെ തുടർന്ന് ആഗസ്റ്റ് 16ന് പരിഗണിക്കാൻ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.