റിപ്പോർട്ട് എന്നാകുമെന്ന് വ്യക്തതയില്ല കരിപ്പൂർ: എയർഇന്ത്യ എക്സ്പ്രസ് വിമാനദുരന്തം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട സംഘത്തിൻെറ കാലാവധി ബുധനാഴ്ച അവസാനിക്കും. ആഗസ്റ്റ് ഏഴിനാണ് കോഴിക്കോട് വിമാനത്താവളത്തിൽ എയർഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപെട്ടത്. വിശദമായി അന്വേഷിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം ആഗസ്റ്റ് 13ന് എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എ.എ.െഎ.ബി) അഞ്ചംഗ സംഘെത്ത നിയോഗിച്ചിരുന്നു. അഞ്ചുമാസമാണ് അന്വേഷണം പൂർത്തിയാക്കാൻ സംഘത്തിന് കേന്ദ്രം അനുവദിച്ച സമയം. സമയപരിധി ബുധനാഴ്ച അവസാനിക്കും. ബി 737-800 എൻ.ജി പരിശോധകനായ ക്യാപ്റ്റൻ എസ്.എസ്. ചാഹറിൻെറ നേതൃത്വത്തിൽ വേദ് പ്രകാശ്, സീനിയർ എയർക്രാഫ്റ്റ് മെയിൻറനൻസ് എൻജിനീയർ മുകുൾ ഭരദ്വാജ്, ഏവിയേഷൻ മെഡിസിൽ വിദഗ്ധൻ വൈ.എസ്. ദഹിയ, എ.എ.െഎ.ബി ഡെപ്യൂട്ടി ഡയറക്ടർ ജസ്ബീർ സിങ് എന്നിവരാണ് സംഘത്തിലുള്ളത്. നിശ്ചിത സമയപരിധിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്നായിരുന്നു എ.എ.െഎ.ബി അറിയിച്ചത്. ഇതിനാൽ അപകടത്തിൻെറ പ്രാഥമിക റിപ്പോർട്ട് പോലും അധികൃതർ പുറത്തുവിട്ടിരുന്നില്ല. അന്വേഷണ റിപ്പോർട്ട് എന്ന് പുറത്തുവിടുമെന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. തെളിവെടുപ്പിനായി അന്വേഷണ സംഘം രണ്ടുതവണ കരിപ്പൂരിൽ സന്ദർശനം നടത്തിയിരുന്നു. പരിശോധനയിൽ കരിപ്പൂരിൽ സാേങ്കതിക തകരാറുകൾ ഒന്നും കണ്ടെത്തനായില്ലെന്നാണ് സൂചന. അപകട പശ്ചാത്തലത്തിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് പുനരാരംഭിക്കുന്നതിൻെറ നടപടികൾ വിമാനത്താവള അതോറിറ്റി ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.