കണ്ണൂർ: കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക ദുരിതം അനുഭവിക്കുന്ന വൃക്കരോഗികൾക്ക് ആശ്വാസം ലഭിക്കുന്നതിന് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്) ആനുകൂല്യത്തിന് എല്ലാ ഡയാലിസിസ് കേന്ദ്രങ്ങളെയും എം. പാനൽ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് കിഡ്‌നി കെയർ കേരള നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു. നിലവിൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയ ആശുപത്രികളിൽ ആകെ രോഗികളുടെ 30 ശതമാനത്തിനുപോലും ഡയാലിസിസ് സൗകര്യമില്ലാത്തതിനാൽ ഭൂരിപക്ഷം രോഗികളും മറ്റു കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. എം. പാനൽ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നില്ലെങ്കിൽ ചികിത്സാ ചെലവിന് റീ ഇേമ്പഴ്സ്മൻെറ് സംവിധാനം ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയർമാൻ പി.പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെ.എസ്. സുനിൽ, ഇ. ബാലകൃഷ്ണൻ, കെ. ജയരാജൻ, വി.കെ. ബാലകൃഷ്ണൻ, കെ. കുഞ്ഞികൃഷ്ണൻ, കെ.വി. ജയറാം, എ. വിശാൽ, കെ. മഹിജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.