കാര്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച ശേഷം കവര്‍ച്ച നടത്തിയെന്ന്

വടകര: കാര്‍ യാത്രക്കാരനായ വില്യാപ്പള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച ശേഷം പണവും വാച്ചും കവര്‍ന്നതായി പരാതി. വില്യാപ്പള്ളി മീത്തലെ മലയില്‍ അഷ്കറിനെയാണ് മര്‍ദിച്ച ശേഷം 98,000 രൂപയും ഒന്നര ലക്ഷം രൂപ വില വരുന്ന റാഡോ വാച്ചും തട്ടിയെടുത്തത്.

വെള്ളിയാഴ്ച രാത്രി 11.30ഓടെ പുതിയ ബസ്സ്റ്റാൻഡില്‍നിന്ന് ഇയാളുടെ പരിചയക്കാരായ മൂന്നു പേര്‍ അഷ്കറി‍െൻറ കാറിൽ കയറുകയും മേപ്പയില്‍ പച്ചക്കറി മുക്കിെലത്തിയപ്പോള്‍ കാറിലുണ്ടായിരുന്നവരും കാറിനെ പിന്തുടര്‍ന്ന് മറ്റൊരു കാറിെലത്തിയ നാലും പേരും ചേര്‍ന്ന് മര്‍ദിച്ചശേഷം, പേരാമ്പ്ര ചേനായിലെത്തിച്ച് പണവും വാച്ചും തട്ടിയെടുത്തെന്നാണ് പരാതി. അഷ്കറിനെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വില്യാപ്പള്ളി സ്വദേശിയായ മുനീര്‍ ഉള്‍പ്പടെയുള്ള കണ്ടാലറിയാവുന്ന ഏഴു പേരാണ് സംഭവത്തിനു പിന്നിലെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും വടകര പൊലീസ് പറഞ്ഞു.

Tags:    
News Summary - car traveller attacked and robbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.