കുറ്റ്യാടി: വില്ലേജിൽ എടവന്താഴ കോളനിയിലെ പട്ടയ ഭൂമിയിൽനിന്ന് തേക്കു മരങ്ങൾ മുറിച്ച സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു. കുറ്റ്യാടി റെയിഞ്ച് ഒാഫിസർ നീതുവിെൻറ നേതൃത്വത്തിെലത്തി സംഘം മരം മുറിച്ച ഭൂമിയും മറ്റുരേഖകളും പരിശോധിച്ചു.
കൈവശ രേഖകൾ മാത്രമാണ് പരിശോധിച്ചതെന്നും പട്ടയ ഭൂമിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും റെയിഞ്ച് ഒാഫിസർ പറഞ്ഞു.
പട്ടയഭൂമിയാണെന്ന് അറിഞ്ഞേശഷം മരം മുറിക്കാൻ ഉത്തരവ് നൽകിയ അനുവാദം റദ്ദാക്കിയാതായും അവർ പറഞ്ഞു. തേക്ക് മുറിക്കാൻ നൽകിയ അനുവാദം റദ്ദാക്കിയതായി കാണിച്ച് റെയിഞ്ച് ഒാഫിസർ ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
ഈ വർഷം ജനുവരിയിലാണ് തേക്കുകൾ മുറിച്ചതെന്ന് സ്ഥലം ഉടമകൾ പറഞ്ഞു. 1995 ലെ വനം നിയമവുമായ ഉത്തരവ് പ്രകാരമാണ് കേസെടുത്ത്. മിച്ചഭൂമിയിൽനിന്ന് പതിച്ചു കിട്ടിയ മൂന്ന് പേരുടെ സഥലത്തിൽ നിന്നാണ് േതക്കുകൾമുറിച്ചത്. രണ്ട് സ്ഥലത്ത് ആൾതാമസമില്ല.
മൊകേരി സ്വദേശി ബാലൻ എന്നാളുടെ ഭൂമിയിൽ നിന്ന് ആറ് തേക്കുകളും പ്രദേശവാസികളായ മൊയ്തു, അലി എന്നിവരുടെ സ്ഥലങ്ങളിൽ നിന്ന് ഒാരോ തേക്കു വീതവുമാണ് മുറിച്ചത്.ഇതിൽ അലി എന്നയാൾ താമസിക്കുന്ന സ്ഥലത്തുതന്നെയായിരുന്നു തേക്ക്. മാസങ്ങൾക്ക് മുമ്പാണ് തേക്കുകൾ മുറിച്ചത്. നല്ല വലിപ്പുമുള്ളവയാണ് മുറിച്ച തേക്കുളെല്ലാം.പട്ടയ ഭൂമിയിൽ നട്ടുവളർത്തിയ മരങ്ങൾ കർഷകന് ചന്ദനമരം ഒഴികെ തേക്ക് അടക്കം മുറിക്കാമെന്നുമുള്ള ഉത്തരവ് പ്രകാരം തഹസിൽദാർക്ക് അപേക്ഷ നൽകിയിരുന്നു. ഇതു പ്രകാരം വില്ലേജ് ഒാഫിസർ സ്ഥലം സന്ദർശിച്ച് റിേപ്പാർട്ട് നൽകുകുകയും അതു പ്രകാരം തഹസിൽദാരുടെ ശിപാർശ പ്രകാരം റെയിഞ്ച് ഒാഫിസർ അനുമതി നൽകുകയുമായിരുന്നു. 2020 ഫെബ്രുവരിയിലാണ് അനുവാദം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.