കാട്ടുപന്നി വേട്ട; ഒരാള്‍ പിടിയില്‍

താമരശ്ശേരി: ഈങ്ങാപ്പുഴ കരികുളം വനത്തില്‍ കയറി കാട്ടുപന്നിയെ വേട്ടയാടിയ നാലംഗ സംഘത്തിലെ ഒരാള്‍ പിടിയില്‍. വേനക്കാവ് കാപ്പുമ്മല്‍ സതീശനെയാണ് (42) പുതുപ്പാടി സെക്ഷനിലെ വനപാലകര്‍ പിടികൂടിയത്. ഇയാളില്‍നിന്ന് കാട്ടുപന്നിയുടെ ജഡവും കണ്ടെടുത്തു.

ഒപ്പമുണ്ടായിരുന്ന മൂന്നുപേരായ കരികുളം സ്വദേശികളായ ഉസ്മാന്‍, സലീം, മുസ്തഫ എന്നിവര്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. പ്രതിയെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി (രണ്ട്) റിമാൻഡ് ചെയ്തു.

സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പി.ടി. ബിജുവിെൻറ നേതൃത്വത്തില്‍ ബി.എഫ്.ഒമാരായ ദീപേഷ്, ആസിഫ്, വാച്ചര്‍ ലജുമോന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - wild boar hunt; man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.