ഭക്ഷണം പാകം ചെയ്യവെ ദുരന്തമെത്തി; മകനും അയല്‍വാസികളും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം

താമരശ്ശേരി: മതിലിടിഞ്ഞു വീണു മണ്ണിനടിയില്‍പെട്ട വീട്ടമ്മ ഭക്ഷണം പാകംചെയ്യവെയാണ് ദുരന്തത്തില്‍പെട്ടത്. അടിവാരം പൊട്ടിക്കയ്യില്‍ കൊച്ചുപറമ്പില്‍ വീട്ടില്‍ പരേതനായ സദാനന്ദന്‍റെ ഭാര്യ കനകമ്മ (72)യുടെ ദാരുണ മരണം അയല്‍വാസികള്‍ക്കും നാട്ടുകാര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. വീടുപണി നടക്കുന്നതിനാല്‍ അടുക്കള ഭാഗത്ത് താല്‍ക്കാലികമായി കെട്ടിയ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച ഷെഡിലേക്ക് മതിലിടിഞ്ഞുവീഴുകയായിരുന്നു.

ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് അപകടം. അപകടത്തില്‍കഴുത്തറ്റം മണ്ണില്‍ മൂടിയ ഇവരെ അയല്‍വാസികളും മകനും ചേര്‍ന്ന് സാഹസപ്പെട്ട് മണ്ണ് നീക്കം ചെയ്തു പുറത്തെടുക്കുകയായിരുന്നു.

സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടം നടക്കുമ്പോള്‍ കമകമ്മയുടെ സമീപത്തുണ്ടായിരുന്ന ചെറുമകന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

കോഴിക്കോട് സബ് കലക്ടര്‍ ചെല്‍സ സിനി, താമരശ്ശേരി താലൂക്ക് തഹസില്‍ദാര്‍ സി. സുബൈര്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

Tags:    
News Summary - Tragedy struck while cooking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.