സൈക്കിൾ ചോദിച്ചതിന് മകളുടെ കൈ ഒടിച്ചു, ഭാര്യയുടെ ചെവി കടിച്ചു; പ്രതി ഇപ്പോഴും ഒളിവില്‍

താമരശ്ശേരി: സൈക്കിൾ വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടതിന് ഒമ്പത് വയസ്സുകാരിയായ മകളെയും ഭാര്യയെയും ആക്രമിച്ച കേസിൽ പരപ്പൻപൊയിൽ സ്വദേശി മേടോത്ത് ഷാജി ഇ​പ്പോഴും ഒളിവിൽ തുടരുന്നു. മകളുടെ കൈ പിടിച്ച് ഒടിച്ച ഷാജി, ചൂടുവെള്ളം ശരീരത്തിലേക്ക് ഒഴിക്കുകയും ഭാര്യ ഫിനിയയുടെ ചെവി കടിച്ചുപറിക്കുകയും ചെയ്തിരുന്നു.

അറസ്റ്റ് വൈകുന്നതിൽ ഉന്നതരുടെ സ്വാധീനമുണ്ടെന്ന് സംശയിക്കുന്നതായി ഭാര്യയുടെ ബന്ധുക്കൾ പറഞ്ഞു. തനിക്ക് പൊലീസുകാരുമായും മറ്റും അടുത്ത ബന്ധമുള്ളതായി ഷാജി പറയാറുണ്ടായിരുന്നുവെന്ന് ഭാര്യാമാതാവ് പറഞ്ഞു. ഈ മാസം ഏഴിനായിരുന്നു അക്രമം. ഗുരുതരമായി പൊള്ളലേറ്റ മകൾ ശരിക്ക് കിടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് കുടുംബം പറയുന്നു. അറസ്റ്റ് വൈകുന്നതിൽ ആശങ്ക അറിയിച്ച് വടകര റൂറൽ എസ്.പിക്ക് പരാതി നൽകി കാത്തിരിക്കുകയാണ് ഫിനിയയും കുടുംബവും.

അറസ്റ്റ് വൈകുന്നതിൽ ആശങ്കയിലാണ് കുടുംബം. പന്ത്രണ്ട് വർഷത്തെ കുടുംബജീവിതത്തിനിടെ പല തവണ മകൾ അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് ഫിനിയയുടെ മാതാവ് ഫൗസിയ പറഞ്ഞു. പരാതിയിൽ താമരശേരി പൊലീസ് കേസെടുത്തെങ്കിലും ഷാജിയെ പിടികൂടിയിട്ടില്ല. അതേസമയം, അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.

Tags:    
News Summary - Accused still absconding in Thamarassery Domestic Violence case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.