'ഇഷ്ട' സ്ഥാനാർഥികൾക്ക് വോട്ട് തേടി അപരന്മാർ

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ നഗരങ്ങളിലും ഗ്രാമങ്ങളിലും അപരന്മാരുടെ 'ശല്യം' ഏറെയാണ്. സ്വന്തം കാര്യത്തിൽ വോട്ട് തേടാതെയും പോസ്റ്റർ അടിക്കാതെയും അടങ്ങിയിരിക്കുന്ന അപരന്മാർ പ്രിയപ്പെട്ട പാർട്ടി സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണം കടുപ്പിക്കുകയാണ്. എതിരാളികളെ പേരുപയോഗിച്ച് കുഴപ്പത്തിലാക്കാൻ പത്രിക നൽകിയവരിലേറെയും സജീവ പാർട്ടി പ്രവർത്തകരാണ്. പാർട്ടിയുടെ നിർേദശപ്രകാരം പത്രിക നൽകിയ ഇവർ പാർട്ടിയുടെ വിജയത്തിനായി അരയും തലയും മുറുക്കി രംഗത്തുണ്ട്. തനിക്ക് വോട്ട് ചെയ്യണമെന്ന് ഒരു അപര സ്ഥാനാർഥിക്കും സ്വന്തം പാർട്ടിക്കാരോട് ചോദിക്കാൻ പറ്റില്ല. ഒരു വോട്ട് പോലും വിജയത്തിലും തോൽവിയിലും നിർണായകമാകുേമ്പാൾ സ്വന്തം ക്യാമ്പിൽ നിന്ന് വോട്ട് പിടിച്ചതിെൻറ ചീത്തപ്പേര് ബാക്കിയാകും. എതിർക്യാമ്പിൽ നിന്ന് അബദ്ധത്തിൽ വീഴുന്ന വോട്ടുകളിലാണ് ഇവരുടെ പ്രതീക്ഷ. ഇങ്ങനെ വീഴുന്ന വോട്ടുകൾ തെൻറ പാർട്ടിയുടെ സ്ഥാനാർഥിയുടെ വിജയം എളുപ്പമാക്കുമെന്നാണ് പ്രതീക്ഷ.

തെരഞ്ഞെടുപ്പ് ദിനത്തിൽ എല്ലാ സ്ഥാനാർഥികളുടെയും ബൂത്ത് ഏജൻറുമാർക്കും ബൂത്തിലിരിക്കാൻ അവസരമുണ്ടാകും. ഈ ബൂത്ത് ഏജൻറ് സ്ഥാനവും ഇഷ്ടപ്പെട്ട പാർട്ടിക്കായി ഉപയോഗപ്പെടുത്താനാണ് അപരന്മാരിൽ ചിലർ ഉദ്ദേശിക്കുന്നത്. പത്രിക സമർപ്പിച്ച് മിണ്ടാതിരിക്കുന്ന അപരന്മാരുമുണ്ട്. അപരന്മാരുടെ ശല്യം മറികടക്കാൻ 'നമ്പർ വിദ്യ'യുമായാണ് പ്രമുഖ പാർട്ടികളുടെ സ്ഥാനാർഥികൾ വോട്ട് തേടുന്നത്. പേരിനേക്കാൾ ബാലറ്റിലെ ക്രമനമ്പറാണ് വോട്ടർമാരെ പഠിപ്പിച്ചുകൊടുക്കുന്നത്. അതിനനുസരിച്ച് അവസാനഘട്ടത്തിലേക്ക് ലഘുലേഖയും തയാറാക്കുന്നുണ്ട്. അപരന്മാരെ പേടിച്ച് പേരിന് മുന്നിൽ അഡ്വക്കറ്റെന്നും പേരിന് ശേഷം ടീച്ചർ, മാസ്റ്റർ എന്നും ചേർത്തവരുണ്ട്. സ്ഥലപ്പേരും ജാതിപ്പേരും കൂട്ടിച്ചേർത്തതും അപരഭീഷണി മറികടക്കാനാണ്.

ജില്ല പഞ്ചായത്തുകളിലൊഴികെ അപരന്മാർ പലയിടത്തും വ്യാപകമാണ്. ജില്ല പഞ്ചായത്തിൽ അഞ്ച് ഡിവിഷനുകളിൽ മാത്രമാണ് അപരന്മാരുള്ളത്.

ഓമശ്ശേരി ഡിവിഷനിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി നാസർ എസ്റ്റേറ്റ് മുക്കിന് അബ്ദുൽ നാസർ എന്ന അപരനുണ്ട്്. ലീഗിെൻറ ഏണി അടയാളത്തിനോട് സാമ്യമുള്ള ഓടക്കുഴലാണ് അബ്ദുൽ നാസറിെൻറ ചിഹ്നം. പന്തീരങ്കാവ് ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർഥി ദിനേശ് പെരുമണ്ണക്ക് പമ്പരം ചിഹ്നത്തിൽ മത്സരിക്കുന്ന ദിനേശനാണ് അപരൻ. കുന്ദമംഗലത്ത് കോൺഗ്രസിലെ എം. ധനീഷ് ലാലിെൻറ വോട്ടു ചോർത്താൻ കുട അടയാളത്തിൽ ധനീഷ് എന്നയാൾ പോരാട്ടരംഗത്തുണ്ട്.

നരിക്കുനിയിൽ ഇടത് സ്വതന്ത്രനായ സി.കെ. ഷറഫുദ്ദീൻ മാസ്റ്റർക്കെതിരെ എ.കെ. ഷറഫുദ്ദീനുണ്ട്. പട്ടികജാതി സംവരണ മണ്ഡലമായ മേപ്പയ്യൂരിൽ സി.പി.എമ്മിെൻറ സി.എം. ബാബുവിന് ഭീഷണിയായി ഓട്ടോറിക്ഷ ചിഹ്നത്തിൽ എം.എം. ബാബു മത്സരിക്കുന്നു. 

Tags:    
News Summary - rebels seeking votes for favorite candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.