പേരാമ്പ്രയിൽ പേപ്പട്ടി വിദ്യാർത്ഥിയേയും വളർത്തുമൃഗങ്ങളേയും കടിച്ചു.

പേരാമ്പ്ര :ഹൈസ്കൂൾ പരിസരം, എരവട്ടൂർ, പാറപ്പുറം ഭാഗങ്ങളിൽ പേപ്പട്ടി വിദ്യാർത്ഥിയേയും വളർത്തുമൃഗങ്ങളേയും കടിച്ചു. ഹൈസ്കൂളിനു സമീപത്തെ കൊല്ലിയിൽ റെജിയുടെ മകൾ അമയ റെജി (17)ക്കാണ് ചൊവ്വാഴ്ച രാവിലെ കടിയേറ്റത്. അമയ മുറ്റമടിക്കുന്ന സമയത്താണ് പട്ടി ഓടി വന്ന് ഇരു കൈകൾക്കും കടിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

പാറപ്പുറത്ത് കുറ്റി വയൽ ഫിറോസിന്റെ പശുവിനും എരവട്ടൂർ വി. പി. ബാബുവിന്റെ താറാവിനും കടിയേറ്റു. നിരവധി തെരുവ് പട്ടികളേയും വളർത്തുമൃഗങ്ങളേയും പേപ്പട്ടി കടിച്ചിട്ടുണ്ട്. 

ചേർമലയിൽ വീട്ടു മുറ്റത്ത് നിന്ന് വിദ്യാർത്ഥിനി പേപ്പട്ടിയുടെ ആക്രമത്തിനിരയാവുകയും പൈതോത്ത്,പാറപ്പുറം തുടങ്ങിയ മേഖലകളിൽ വളർത്തു മൃഗങ്ങളെ ഉൾപ്പെടെ ആക്രമിക്കുകയും ചെയ്തതോടെ ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയിരിക്കുകയാണെന്ന് വാർഡ് മെംബർ അർജുൻ കറ്റയാട്ട് പറഞ്ഞു. ജനങ്ങളുടെ സ്വൈര്യവിഹാരത്തിനു ഭീഷണിയായി പേപ്പട്ടികൾ വിലസുമ്പോൾ സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും ഒഴിഞ്ഞു മാറുന്നത് അപഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    
News Summary - Dog attack in perambra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.