ബിജു കൃഷ്ണനും സിനിയും

പേരാമ്പ്രയിൽ ദമ്പതികൾ അങ്കത്തിന്

പേരാമ്പ്ര: അഭിരാമും അനിരുദ്ധും ദിവസവും രാവിലെ വീട്ടിൽനിന്ന് മാതാവിനെയും പിതാവിനെയും യാത്രയാക്കും. പിതാവ് ബിജു കൃഷ്ണൻ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലേക്കും മാതാവ് നാലാം വാർഡിലേക്കുമാണ് പോകുന്നത്. ഇരുവരും ഇവിടെ ബി.ജെ.പി സ്ഥാനാർഥികളാണ്.

ബിജു കൃഷ്ണൻ കഴിഞ്ഞ തവണ മൂന്നാം വാർഡിൽനിന്ന് അട്ടിമറി വിജയം നേടിയാണ് പഞ്ചായത്തിലെത്തിയത്. ഇവിടെ യു.ഡി.എഫിലുള്ള അനൈക്യം മുതലാക്കാനാണ് ബി.ജെ.പി ബിജു കൃഷ്ണനെതന്നെ ഇവിടെ നിയോഗിച്ചത്. സിനി കന്നിയങ്കത്തിനാണ് നാലാം വാർഡിൽ ഇറങ്ങിയത്. മൂന്നാം വാർഡിൽ ഭർത്താവ് നടത്തിയ വികസന പ്രവർത്തനങ്ങൾ തുണയാവുമെന്നാണ് സിനിയുടെ പ്രതീക്ഷ.

പേരാമ്പ്ര കല്ലോട് പയ്യൂര്‍കണ്ടി പരേതനായ ബാലകൃഷ്ണന്‍ നമ്പ്യാരുടെയും വത്സലയുടെയും മകനാണ് ബിജു കൃഷ്ണന്‍. മലയാള സാഹിത്യത്തില്‍ ബിരുദാധാരിയായ സിനി, ബാലുശ്ശേരി ഇയ്യാട് കായക്കല്‍ കൃഷ്ണന്‍ കുട്ടി നായരുടെയും തങ്കത്തിെൻറയും മൂന്നു മക്കളില്‍ രണ്ടാമത്തെയാളാണ്.

Tags:    
News Summary - couple fighting in panchayat election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.