ആറാം ക്ലാസ് വിദ്യാർഥി അദ്‌നാൻ സമ്പാദ്യം ഡയാലിസിസ് സെന്ററിന് കൈമാറുന്നു

സ്വരൂപിച്ച പണം ഡയാലിസിസ് സെന്ററിന് കൈമാറി വിദ്യാർഥി

നാദാപുരം: ഒരു വർഷത്തിലേറെയായി സൂക്ഷിച്ചുവെച്ച പണക്കിഴി ഡയാലിസിസ് സെന്ററിന് കൈമാറി ആറാം ക്ലാസ് വിദ്യാർഥി. വാണിമേൽ എം.യു.പി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർഥി മുളിവയൽ കോരംപൊയിൽ അദ്‌നാനാണ് സമ്പാദ്യം കാരുണ്യപ്രവർത്തനത്തിന് കൈമാറിയത്. തന്റെ അയൽവാസി ഡയാലിസിസിന് പോകുന്ന കാഴ്ചയാണ് അദ്‌നാനെ സദ്കൃത്യത്തിന് പ്രേരിപ്പിച്ചത്. പണക്കിഴിയിൽ തന്റെ ആവശ്യത്തിനായി കരുതിയ പണം പാറക്കടവ് ഡയാലിസിസ് സെന്ററിന് കൈമാറുകയായിരുന്നു. വിവരം ഹെഡ്മാസ്റ്ററെ നേരിട്ടറിയിച്ചതോടെ സ്‌കൂളിൽ നടത്തിയ ചടങ്ങിൽ അദ്‌നാൻ പണക്കിഴി പി.ടി.എ പ്രസിഡന്റ് ഇസ്മായിൽ വാണിമേലിന് കൈമാറി. ഹെഡ്മാസ്റ്റർ സി.വി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. കേളോത്ത് ലത്തീഫ്, വി.കെ. സുബൈർ, വി. ഗുൽസീന ബീവി, എം. ഷരീഫ, വിൻസി എന്നിവർ സംസാരിച്ചു.

Tags:    
News Summary - Student transferred money to the dialysis center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.