കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുേമ്പാൾ സ്വതന്ത്ര സ്ഥാനാർഥികളെ മുന്നിൽ നിർത്തി പഞ്ചായത്തുകളിലും നഗരസഭകളിലും ഭരണം പിടിച്ചെടുക്കാനുള്ള ശ്രമം സജീവം. മൊബൈൽ ഫോൺ അടക്കമുള്ള ചിഹ്നങ്ങൾ സ്വന്തമാക്കി എൽ.ഡി.എഫാണ് സ്വതന്ത്രരെ രംഗത്തിറക്കി പ്രചാരണം െകാഴുപ്പിക്കുന്നത്.
സി.പി.എമ്മിന് മികച്ച സംഘടന സംവിധാനമുള്ള പഞ്ചായത്തുകളിൽ പോലും സ്വതന്ത്രപരിവേഷം വോട്ടാക്കി മാറ്റുകയാണ് ലക്ഷ്യം. എല്ലാ ജനവിഭാഗങ്ങൾക്കും സ്വീകാര്യരായവരെയാണ് മത്സരത്തിനിറക്കിയതെന്നും പ്രചാരണരംഗത്ത് മികച്ച പ്രതികരണമാണ് ലഭിക്കുന്നെതന്നുമാണ് എൽ.ഡി.എഫ് അവകാശവാദം. എന്നാൽ, അരിവാൾ ചുറ്റിക നക്ഷത്രത്തിന് വോട്ട് വീഴില്ലെന്ന് പേടിച്ചാണ് എൽ.ഡി.എഫിെൻറ തന്ത്രമെന്നും ഇത് വിജയിക്കില്ലെന്നുമാണ് യു.ഡി.എഫിെൻറ മറുപടി. മുസ്ലിം ലീഗിെൻറ ശക്തികേന്ദ്രങ്ങളിലാണ് എൽ.ഡി.എഫ് സ്വതന്ത്രർ ഏറെയുമുള്ളത്.
താമരശ്ശേരി പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ സ്വതന്ത്രരെ എൽ.ഡി.എഫ് കളത്തിലിറക്കിയത്. ആകെയുള്ള19ൽ 17ലും സ്വതന്ത്രരാണ്. സിറ്റിങ് സീറ്റുകളായ വെഴുപ്പൂരും കെടവൂരും മാത്രമാണ് സി.പി.എം ചിഹ്നമുള്ളത്.
താമരശ്ശേരി, കട്ടിപ്പാറ, കിഴക്കോത്ത്, ഉണ്ണികുളം തുടങ്ങിയ പഞ്ചായത്തുകളിൽ കാന്തപുരം സുന്നി വിഭാഗത്തിെൻറ സംഘടനായ കേരള മുസ്ലിം ജമാഅത്തിെൻറ പ്രവർത്തകരെ പലയിടങ്ങളിലും എൽ.ഡി.എഫ് സ്വതന്ത്രരാക്കിയിട്ടുണ്ട്. മുസ്ലിം ജമാഅത്ത് പ്രവർത്തകർ എൽ.ഡി.എഫിനുവേണ്ടി സജീവമായി പ്രചാരണരംഗത്തുണ്ട്.
ജില്ല പഞ്ചായത്തിലേക്ക് ഓമശ്ശേരിയിൽ മത്സരിക്കുന്ന ഷബീർ ചെറുവാടിക്കും നരിക്കുനിയിലെ സി.കെ. ഷറഫുദ്ദീൻ മാസ്റ്റർക്കും വേണ്ടി എ.പി വിഭാഗം രംഗത്തുണ്ട്. യു.ഡി.എഫിൽ കുറ്റ്യാടി ഡിവിഷനിലും സ്വതന്ത്രസ്ഥാനാർഥിയാണ്. അതേസമയം, താമര ചിഹ്നവുമായി സ്വന്തം സ്ഥാനാർഥികളുമായാണ് ബി.ജെ.പി പ്രചാരണം കൊഴുപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.