കോഴിക്കോട്: സ്വപ്ന നഗരിയിൽ ഏപ്രിൽ 16 മുതൽ മേയ് 31 വരെ അഖിലേന്ത്യ ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ, കാർഷിക പ്രദർശനം സംഘടിപ്പിക്കും. ഏപ്രിൽ 16ന് വൈകീട്ട് 5.30 ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഒരു പതിറ്റാണ്ടിന് ശേഷമാണ് പ്രദർശനം വീണ്ടും നടത്തുന്നതെന്ന് സംഘാടക സമിതി ചെയർമാൻ എ. പ്രദീപ് കുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സാന്ത്വനപരിചരണ പ്രവർത്തനത്തിനും സാംസ്കാരിക പ്രവർത്തനത്തിനും പുതിയങ്ങാടിയിൽ കെട്ടിടം നിർമിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾ, പൊലീസ്, ഫയർഫോഴ്സ്, മെഡിക്കൽ കോളജ്, കെ -റെയിൽ, അഗ്രികൾചർ സർവകലാശാല, മത്സ്യഫെഡ്, ഔഷധി, ബൊട്ടാണിക്കൽ ഗാർഡൻ, തുടങ്ങി 20 ഓളം സ്റ്റാളുകളും അമ്യൂസ്മെന്റ് പാർക്ക്, ഫുഡ്കോർട്ട്, കശ്മീർ താഴ്വരയിലൂടെയുള്ള യാത്ര, നയാഗ്ര വെള്ളച്ചാട്ടം തുടങ്ങി കാണികളെ ആകർഷിക്കാൻ ഉതകുന്ന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ദിവസവും വൈകീട്ട് കലാപരിപാടികളും സ്റ്റേജ് പരിപാടികളും ഉണ്ടാകും. വൈകീട്ട് മൂന്ന് മുതൽ ഒമ്പതു വരെയാണ് പ്രദർശനം നടക്കുക. ഒരാൾക്ക് 100 രൂപയാണ് ടിക്കറ്റ്. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 50 രൂപ ടിക്കറ്റിൽ കയറാം. അഞ്ചുവയസ്സിന് താഴെയുള്ളവർക്ക് പ്രവേശന ടിക്കറ്റ് ആവശ്യമില്ലെന്ന് സംഘാടകർ അറിയിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ഒ. സദാശിവൻ, ടി.വി. നിർമലൻ, കെ. രതീഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.