കോഴിക്കോട്: ജില്ല പഞ്ചായത്തിൻെറ പുതിയ പ്രസിഡൻറിനെ ജൂലൈ 15 ന് തെരഞ്ഞെടുക്കും. കലക്ടറെ വരണാധികാരിയായി നിശ്ചയിച്ച് തെരഞ്ഞെടുപ്പ് കമീഷൻ വിജ്ഞാപനമിറക്കി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആയിരുന്ന കാനത്തിൽ ജമീല നിയമസഭയിലേക്ക് ജയിച്ച ഒഴിവിേലക്കാണ് പകരം വനിത പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നത്. വ്യാഴാഴ്ച രാവിലെ 11നു ചേരുന്ന പ്രത്യേകയോഗത്തിലാണ് പ്രസിഡൻറിനെ തെരഞ്ഞെടുക്കുക. സി.പി.എമ്മിനാണ് പ്രസിഡൻറ് പദവി. കുറ്റ്യാടി ഡിവിഷനിൽനിന്നുള്ള സി.എം.യശോദ, ബാലുേശ്ശരി ഡിവിഷനിൽനിന്നുള്ള പി.പി. പ്രേമ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. 27 അംഗങ്ങളുള്ള ജില്ല പഞ്ചായത്തിൽ 18 എൽ.ഡി.എഫും ഒമ്പത് യു.ഡി.എഫുമാണ് കക്ഷിനില. നന്മണ്ട ഡിവിഷനിൽനിന്നായിരുന്നു കാനത്തിൽ ജമീല തെരഞ്ഞെടുക്കപ്പെട്ടത്. ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ പ്രധാന വനിതാനേതാക്കളെ മത്സരിപ്പിച്ച് ജില്ല പഞ്ചായത്ത് പ്രസിഡൻറ് പദവിയിലേക്ക് കൊണ്ടുവരാനാണ് പാർട്ടിതീരുമാനം. നിലവിൽ പ്രസിഡൻറ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താൽക്കാലികാവസരമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.