കോഴിക്കോട്: സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് കെ-റെയിൽ സംവാദത്തിൽനിന്ന് രാഷ്ട്രീയനിരീക്ഷകനും ഇടതുചിന്തകനുമായ ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയത് സർക്കാറിന്റെ രാഷ്ട്രീയ ദുഷ്ടലാക്കാണെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു. സംസ്ഥാന സർക്കാറിനുവേണ്ടി ചീഫ് സെക്രട്ടറിയുടെ ക്ഷണം ലഭിച്ചതിന് പിന്നാലെയാണ് പാനലിൽനിന്ന് ഒഴിവാക്കിയത്. മര്യാദയില്ലാത്തതാണ് ഈ നിലപാട്. കെ-റെയിൽ പദ്ധതിയുടെ ദുരന്തം ജനങ്ങളിൽനിന്ന് ഒളിപ്പിച്ചുവെക്കാൻ ഡി.പി.ആറിൽ പോലും ഒളിച്ചുകളി നടത്തിയ സർക്കാർ വസ്തുതകൾ പുറത്തുവരാതിരിക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗം കൂടിയാണ് ജോസഫ് സി. മാത്യുവിനെ ചർച്ചയിൽനിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സിറ്റിങ് ഇന്ന് കോഴിക്കോട്: മനുഷ്യാവകാശ കമീഷൻ ചൊവ്വാഴ്ച രാവിലെ 10.30ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.