കോഴിക്കോട്: യേശു ക്രിസ്തുവിന്റെ അന്ത്യഅത്താഴത്തിന്‍റെ ഓർമ പങ്കിട്ട് ലോകമെങ്ങും വിശ്വാസികൾ വ്യാഴാഴ്ച പെസഹ ആചരിക്കും. ക്രിസ്തുവിന്‍റെ പീഡാസഹനവും കുരിശുമരണവും വഴി പാപത്തിൽനിന്നു രക്ഷയിലേക്കും ദൈവികജീവനിലേക്കുമുള്ള കടന്നുപോകലാണ് പെസഹ. അന്ത്യഅത്താഴത്തിനു മുമ്പ് യേശു 12 ശിഷ്യരുടെയും പാദം കഴുകിയ ഓർമയിൽ ദേവാലയങ്ങളിൽ ശുശ്രൂഷ മധ്യേ കാൽകഴുകൽ കർമം നടക്കും. പെസഹ വിഭവങ്ങളായ കുരിശപ്പവും പാലും വിതരണം ചെയ്യും. യേശു വിശുദ്ധ കുർബാന സ്ഥാപിച്ചത് പെസഹ വ്യാഴാഴ്ചയാണെന്നാണ് വിശ്വാസം. ജില്ല കോടതിക്ക് സമീപം മദർ ഓഫ് ഗോഡ് കത്തീഡ്രലിൽ കാൽകഴുകൽ ശുശ്രൂഷയും 15ന് ദുഃഖവെള്ളിയോടനുബന്ധിച്ച് കുരിശിന്‍റെ വഴിയും ഉണ്ടാവും. സിറ്റി സെന്‍റ് ജോസഫ്സ് തീർഥാടന ദേവാലയത്തിൽ ഫാ. റെനി ഫ്രാൻസിസ് റോഡ്രിഗസിന്‍റെ നേതൃത്വത്തിൽ തിരുവത്താഴ ദിവ്യബലി നടക്കും. ദുഃഖവെള്ളി ദിവസം കുരിശിന്‍റെ വഴി ചടങ്ങിനെ ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ ആശീർവദിക്കും. നഗരത്തിലെ വിവിധ ദേവാലയങ്ങളിലും ചടങ്ങുകൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.