ഇനി കല്ലുമായി വരുമ്പോൾതന്നെ തടയും -നേതാക്കൾ

കോഴിക്കോട്: ഇനി ജില്ലയിൽ കെ-റെയിൽ കല്ലിടാൻ അനുവദിക്കില്ലെന്ന് നേതാക്കളുടെ പ്രഖ്യാപനം. പള്ളിക്കണ്ടിയിലെ സമരഭൂമിയിലാണ് കോൺഗ്രസ്, ബി.ജെ.പി, കെ- റെയിൽ നേതാക്കളുടെ പ്രഖ്യാപനം. ഇനി മുതൽ സർവേ കല്ലുമായി വരുമ്പോൾതന്നെ ഉദ്യോഗസ്ഥരെ തടയുമെന്ന് കെ-റെയിൽ സമരനേതാവ് ടി.ടി. ഇസ്മായിൽ പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ്  അഡ്വ. കെ. പ്രവീൺ കുമാറും ബി.ജെ.പി നേതാവ് അഡ്വ. വി.കെ. സജീവനും ഇതുതന്നെ പ്രഖ്യാപിച്ചു. ജില്ല മഞ്ഞക്കല്ല് മുക്തമാക്കുമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബു പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് കെ.മൊയ്തീൻ കോയ, കൗൺസിലർ എസ്.കെ. അബൂബക്കർ, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി മുസ്തഫ പാലാഴി, ഫൈസൽ പള്ളിക്കണ്ടി, ഇ.പി. ജാഫർ, ഒ. മമ്മുദു, ഇ.പി. അശറഫ്, വി. റാസിക്, ബ്രസീലിയ ശംസുദ്ദീൻ, എം. അയ്യൂബ്, എ.ടി. മൊയ്തീൻ കോയ എന്നിവർ സമരത്തിന് നേതൃത്വം നൽകി. സമരത്തിന്‍റെ ഭാഗമായി സർവേ കല്ല് വഹിച്ചുവന്ന വണ്ടി കൂകിവിളിച്ച് സമരസ്ഥലത്തുനിന്ന് തിരിച്ചയച്ചു. bk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.