നാദാപുരം: ഖത്തറിൽ കഴിഞ്ഞ ദിവസം ഷോക്കേറ്റ് മരിച്ച വാണിമേൽ കോപ്പനാങ്കണ്ടി ചെന്നാട്ട് ലഫ്സിനക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. രാവിലെ ആറിന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ മൃതദേഹം എട്ടരയോടെ നരിപ്പറ്റ തിനൂരിലെ ഭർതൃവീട്ടിൽ എത്തിച്ചത്. മൃതദേഹം അടുത്ത ബന്ധുക്കളെ കാണിച്ച ശേഷം മണ്ടോക്കണ്ടി പള്ളിയിൽ മറവ് ചെയ്തു. ഭർത്താവ് മീത്തലെ പീടികയിൽ സഹീർ ദോഹയിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ്. സഹീർ, മക്കളായ അദാൻ മുഹമ്മദ് സഹീർ, ഐദ ഖദീജ, ഐദിൻ ഉസ്മാൻ എന്നിവരും ഖത്തറിൽനിന്നു നാട്ടിലെത്തിയിരുന്നു. മൃതദേഹം എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ നൂറുകണക്കിനാളുകളാണ് മണ്ടോക്കണ്ടിയിലെ വീട്ടിൽ എത്തിയത്. ജനാസ നമസ്കാരത്തിലും നിരവധി പേർ പങ്കെടുത്തു. ദോഹയിൽ താമസസ്ഥലത്ത് ബുധനാഴ്ച രാത്രിയാണ് കുളിമുറിയിലെ വാട്ടർ ഹീറ്ററിൽനിന്നും ഷോക്കേറ്റത്. ഏറെ സമയമായിട്ടും ലഫ്സിന കുളിമുറിയിൽനിന്ന് പുറത്തു വരാത്തതിനെ തുടർന്ന് വാതിൽ തുറന്നപ്പോൾ മരിച്ചുകിടക്കുന്നതാണ് കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.