box മഹാ ശുചീകരണത്തിന് 60തിലധികം സന്നദ്ധ കൂട്ടായ്മകൾ കൊടിയത്തൂർ: 'ഒരുമിച്ചൊഴുകാം പുഴക്കായി ഒരുദിനം' എന്ന പേരിൽ 'എൻെറ സ്വന്തം ഇരുവഴിഞ്ഞി കൂട്ടായ്മ'യുടെ നേതൃത്വത്തിൽ ഞായറാഴ്ച ഇരുവഴിഞ്ഞി പുഴയിൽ മഹാ ശുചീകരണ യജ്ഞം. അഗസ്ത്യൻമുഴി മുതൽ കൂളിമാട് വരെയാണ് ശുചീകരണം. കൊടിയത്തൂർ, കാരശ്ശേരി, ചാത്തമംഗലം, മുക്കം എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പ്രദേശത്തെ മുഴുവൻ സന്നദ്ധ പ്രവർത്തകരും പങ്കെടുക്കും. 60തിലധികം സന്നദ്ധ കൂട്ടായ്മകൾ ശുചീകരണ യജ്ഞത്തിൽ പങ്കാളികളാവുന്നുണ്ട്. ആംബുലൻസ് സൗകര്യവും മാലിന്യമെടുക്കാൻ തോണികളും മറ്റുപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മരക്കമ്പുകളും മറ്റും വെട്ടിമാറ്റി ഒഴുക്ക് തടസ്സരഹിതമാക്കും .പുഴയിൽനിന്ന് ശേഖരിക്കുന്ന മുഴുവൻ പ്ലാസ്റ്റിക് മാലിന്യവും കേരളത്തിലെ വേസ്റ്റ് മാനേജ്മൻെറ് കമ്പനിയായ ഗ്രീൻ വേമ്സ് ഏറ്റെടുക്കും. പുഴ ശുചീകരണ യജ്ഞത്തിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും ഹരിത കേരളം മിഷൻ സർട്ടിഫിക്കറ്റ് നൽകും. ആരാധനാലയങ്ങൾ, വിവിധ പി.ടി.എകൾ, കുടുംബശ്രീ, തൊഴിലുറപ്പ്,വ്യാപാരി വ്യവസായി സംഘടനകൾ, റസിഡൻറ്സ് അസോസിയേഷനുകൾ, കടവ് കൂട്ടായ്മകൾ തുടങ്ങിയവയിലൂടെ പുഴ സംരക്ഷണ ബോധവത്കരണം നടത്തും. പുഴ മലിനപ്പെടുത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ പൊലീസിൻെറ സഹായം തേടും. തീരദേശ വാർഡുകളിൽ മെംബർമാരുടെ നേതൃ ത്വത്തിൽ കാവൽ സമിതികൾ രൂപവത്കരിക്കും. 'എൻെറ സ്വന്തം ഇരുവഴിഞ്ഞി' കൂട്ടായ്മ ചെയർമാൻ പി.കെ.സി. മുഹമ്മദ് ,ജന.കൺവീനർ കെ.ടി.എ. നാസർ , ജി.അബ്ദുൽ അക്ബർ, എൻ.ശശികുമാർ, വി.നാജി എന്നിവരാണ് മഹായജ്ഞത്തിന് നേതൃത്വം നൽകുന്നത്. നീർനായ് ശല്യത്തിന് അറുതിവരുത്താനും വനം മന്ത്രിക്ക് കൂട്ടായ്മ നിവേദനം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.