കേരള സി.പി.എം കേന്ദ്ര ബി.ജെ.പിയുടെ കാര്‍ബണ്‍ കോപ്പി -കെ. മുരളീധരന്‍

കോഴിക്കോട്: കോവിഡ് കാലം വിശക്കുന്നവരുടെ മുന്നില്‍ അന്നം നീട്ടുവരോടൊപ്പം കേരളം നിൽക്കുമെന്നും അപ്പോള്‍ സ്വര്‍ണക്കടത്തിനെപ്പറ്റി ആരും ഗവേഷണത്തിന് പോകില്ലെന്നും മരം മുറിച്ചാതാരാണെന്ന് ചിന്തിക്കില്ലെന്നും കെ. മുരളീധരൻ എം.പി. ലീഡർ സ്റ്റഡി സൻെററി‍ൻെറ കെ. കരുണാകരൻ അനുസ്മരണവും ഡയാലിസിസ് സഹായ വിതരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഠനത്തിന് ഫോണ്‍ നല്‍കുന്നവരോടും വിധേയത്വമുണ്ടാവും. വ്യക്തി മാറി മറ്റൊരു വ്യക്തി വന്നതുകൊണ്ടുമാത്രം കാര്യമില്ല. പ്രവര്‍ത്തനരീതി അടിമുടി മാറ്റി താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചാല്‍ വീണ്ടും കോൺഗ്രസിനെ ഒന്നാം സ്ഥാനത്തെത്തിക്കാം. പ്രവര്‍ത്തിക്കാനുള്ള കഴിവും താല്‍പര്യവുമല്ലാതെ വിധേയത്വം യോഗ്യതയാക്കരുത്. നേതൃത്വത്തില്‍ ഏല്ലാ സമുദായങ്ങള്‍ക്കും പ്രാതിനിധ്യമുണ്ടായിട്ടും വോട്ടെണ്ണിയപ്പോള്‍ ആരും കൂടെ നിന്നില്ല. എൻ.എസ്.എസ് മാത്രമാണ് ഭരണമാറ്റത്തിനായി നിന്നത്. ബി.ജെ.പിയാണ് മുഖ്യശത്രുവെങ്കിലും കേരളത്തിൽ സി.പി.എമ്മുമുണ്ട്. കേന്ദ്ര ബി.ജെ.പിയുടെ കാര്‍ബണ്‍ കോപ്പിയാണ് കേരള സി.പി.എം. അമിത് ഷായുടെ പുതിയ സഹകരണ വകുപ്പ് കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളെ മാത്രം ലക്ഷ്യമിട്ടാണെന്നും മുരളീധരന്‍ പറഞ്ഞു. അഡ്വ. കെ. പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി മുഖ്യപ്രഭാഷണം നടത്തി. യു. രാജീവൻ, അഡ്വ. കെ.പി. അനിൽ കുമാർ, അഡ്വ. പി.എം. നിയാസ്, പി. മമ്മദ് കോയ, കെ.സി. അബു, ഡോ. കെ. മൊയ്തു, യു.വി. ദിനേശ് മണി, അഡ്വ. എം. രാജൻ എന്നിവർ സംസാരിച്ചു. പി. വിശ്വനാഥൻ സ്വാഗതവും അഡ്വ. ആർ. സച്ചിത് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.