കോവിഡ്: ഫീൽഡ് ആശുപത്രി സജ്ജീകരിച്ച് ആസ്റ്റര്‍ മിംസ്

കോഴിക്കോട്: ആശുപത്രികളില്‍ കിടക്കകളും ഐ.സി.യുകളും ഒഴിവില്ലാതെ വന്ന സാഹചര്യത്തില്‍ രോഗികൾക്ക് പുതിയ സൗകര്യങ്ങൾ ഒരുക്കി ആസ്റ്റർ മിംസ്. കോവിഡ് രോഗികള്‍ക്ക് മാത്രമായി 50 കിടക്കകളുള്ള, വൻെറിലേറ്റര്‍, ബൈപാപ്, ഓക്‌സിജന്‍ സൗകര്യങ്ങളോട് കൂടിയ ഫീല്‍ഡ് ആശുപത്രിയാണ് മിംസ് സജ്ജീകരിക്കുന്നത്. 25 കിടക്കകളുള്‍പ്പെടുന്ന ആദ്യ ഫീല്‍ഡ് ഹോസ്പിറ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചു. അഞ്ചു ദിവസം മാത്രം സമയമെടുത്താണ് ഫീല്‍ഡ് ആശുപത്രി യാഥാര്‍ഥ്യമാക്കിയത്. നേരത്തേ സ്ഥാപിച്ച മേക്ക് ഷിഫ്റ്റ് ഐ.സി.യുവിന് സമീപം കാര്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ തന്നെയാണ് ഫീല്‍ഡ് ആശുപത്രി സ്ഥാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും നിര്‍ദേശിച്ചതനുസരിച്ചാണ് ആശുപത്രി സജ്ജീകരിച്ചതെന്ന് ആസ്റ്റര്‍ മിംസ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആസ്റ്റര്‍ വളൻറിയേഴ്‌സിൻെറ സഹകരണത്തോടെ നിര്‍ധനരായ കോവിഡ് രോഗികള്‍ക്ക് സൗജന്യ ചികിത്സ ഇവിടെ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.