ബാലുശ്ശേരി: ബാലുശ്ശേരിയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പഞ്ചായത്തിലെ 17 വാർഡുകളിൽ 16 വാർഡുകൾ കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചു. ഇതിൽ 12ാം വാർഡ് ക്രിട്ടിക്കൽ കണ്ടെയ്ൻമൻെറ് സോണാണ്. ഇവിടെ 50 ഓളം പോസിറ്റിവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം രണ്ടുപേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. പനായി കുഞ്ഞോത്ത് സുകുമാരൻ (60), പനായി നൊച്ചങ്ങൽ എം. പ്രകാശൻ (59) എന്നിവരാണ് ചൊവ്വാഴ്ച മരിച്ചത്. ഇതിനെ തുടർന്നാണ് വാർഡ് ക്രിട്ടിക്കൽ കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്നാം വാർഡിൽ മാത്രമാണ് പോസിറ്റിവ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യാത്തത്. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 300ൽ അധികം കോവിഡ് പോസിറ്റിവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബുധനാഴ്ച സമ്പർക്കം വഴി 56 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനക്കാരനായ ഒരാൾക്കും കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിട്ടുണ്ട്. ബാലുശ്ശേരി പഞ്ചായത്തിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ആരോഗ്യ വകുപ്പിൻെറയും ഗ്രാമപഞ്ചായത്തിൻെറയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണ നടപടികളും നടന്നു വരുന്നുണ്ട്. ക്രിട്ടിക്കൽ കണ്ടെയ്ൻമൻെറ് വാർഡിലേക്കുള്ള പോക്കുവരവുകൾ നിയന്ത്രിച്ചു. ബാലുശ്ശേരി ടൗൺ ഇപ്പോൾ മിനി ലോക്ഡൗണിലേക്ക് എത്തിയ അവസ്ഥയാണ്. കടകമ്പോളങ്ങളിൽ അത്യാവശ്യമായവ മാത്രമാണ് തുറക്കുന്നത്. യാത്രാവാഹനങ്ങളും കുറഞ്ഞിട്ടുണ്ട്. കോഴിക്കോട്, താമരശ്ശേരി, കൊയിലാണ്ടി ഭാഗത്തേക്കും ഉൾപ്രദേശങ്ങളിലേക്കും ഒന്നുരണ്ട് ബസുകൾ മാത്രമാണ് സർവിസ് നടത്തുന്നത്. അതാകട്ടെ പത്തിൽ കുറഞ്ഞ യാത്രക്കാരുമായാണ് സർവിസ്. പെരുന്നാൾ കച്ചവടമെല്ലാം സ്തംഭിച്ചതിനാൽ വ്യാപാരികളാണ് കൂടുതൽ ദുരിതത്തിലായത്. കച്ചവട സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നതിനാൽ ആ ദിവസങ്ങളിലെ കെട്ടിട വാടക ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെട്ടിട ഉടമകൾക്ക് സർക്കാർ നിർദേശം നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.