കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കിയതോടെ നഗരത്തിൽ തിരക്ക് കുറയുന്നു. പൊലീസ് ബാരിക്കേഡ് കെട്ടി പരിശോധന നടത്തുന്ന ഭാഗങ്ങളിൽ വാഹനങ്ങളുടെ വലിയ നിര രൂപപ്പെട്ടു. പരിശോധന കർശനമാക്കിയതോടെ അനാവശ്യ യാത്രക്കാർ കുറഞ്ഞിട്ടുണ്ടെന്നും ജനം നിയന്ത്രണങ്ങളോട് സഹകരിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. നടക്കാവ് പൊലീസ് സ്റ്റേഷന് ജങ്ഷനിലും പൊലീസ് പരിശോധന ആരംഭിച്ചു. യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥർ തിരിച്ചറിയൽ കാർഡിനൊപ്പം സ്ഥാപന മേധാവിയുടെ കത്തും കാണിക്കണമെന്ന നിർദേശം വ്യാഴാഴ്ച മുതൽ കർശനമാക്കുമെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ നഗരത്തിൽ പാതിയോളം വ്യാപാരസ്ഥാപനങ്ങളെങ്കിലും അടഞ്ഞ് കിടപ്പാണ്. കെ.എസ്.ആർ.ടി.സിയടക്കം ബസുകൾ ഭാഗികമായി ഓടിയെങ്കിലും യാത്രക്കാർ കുറവാണ്. ഭക്ഷ്യസാധനങ്ങൾക്കുള്ള പാളയം പച്ചക്കറി മാർക്കറ്റ്, വലിയങ്ങാടി ഭാഗങ്ങളിലാണ് പ്രാധാനമായി വ്യാപാരം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.