ജോലി തിരിച്ചുകിട്ടാൻ തൊഴിലാളികൾ സമരമിരിക്കേണ്ടിവരുന്നത് സർക്കാറിന് നാണക്കേട് - ആർ. ചന്ദ്രശേഖരൻ

കോഴിക്കോട്: തൊഴിലാളി വർഗ പാർട്ടി കേരളം ഭരിക്കുമ്പോൾ നഷ്ടപ്പെട്ട തൊഴിൽ തിരിച്ചുകിട്ടാൻ 100 ദിവസം സമരം ചെയ്യേണ്ടിവരുന്നത് ഇടതുപക്ഷ സർക്കാറി‍ൻെറ അന്തസ്സിന് കോട്ടം തട്ടിക്കുന്നതാണെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ.ചന്ദ്രശേഖരൻ. സമരം അവസാനിപ്പിച്ച് തൊഴിലാളികളെ ജോലിയിൽ തിരിച്ചെടുക്കുന്നതിന് മുഖ്യമന്ത്രിയെ നേരിൽക്കണ്ട് ചർച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലിചെയ്തിരുന്ന ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി സമരസമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരത്തി‍ൻെറ 97ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. പി.കെ. അനിൽകുമാർ, എം.ടി. സേതുമാധവൻ, നിഷാബ് മുല്ലോളി, ബാബുരാജ് കുനിയിൽ, അരുൺ ജോസ്, മഠത്തിൽ അസീസ്, ജോയ്പ്രസാദ് പുളിക്കൽ, പി.കെ. ബാബുരാജ്, കെ. വിജയനിർമല, പി. ഷാജി, കെ. മിനിത, പി.കെ. ബിജു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.