ഡൻെറൽ ഹൗസ് സർജന്മാർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകി; സമരം അവസാനിപ്പിച്ചു കോഴിക്കോട്: ഡൻെറൽ കോളജ് ഹൗസ് സർജൻസിന് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകി. 44 ഹൗസ് സർജൻസും വിദ്യാർഥികളും ഉൾപ്പെടെ 100 പേർക്കാണ് ആദ്യഘട്ടത്തിൽ കുത്തിവെപ്പ് നൽകിയത്. ബാക്കിയുള്ള വിദ്യാർഥികൾക്ക് അടുത്ത ഘട്ടത്തിൽ നൽകുമെന്ന് അധികൃതർ ഉറപ്പുനൽകിയതായി വിദ്യാർഥികൾ അറിയിച്ചു. നേരത്തെ, കോവിഡ് കുത്തിവെപ്പിന് പരിഗണിച്ച ആരോഗ്യ പ്രവർത്തകരിൽ ഡൻെറൽ കോളജിലെ 44 ഹൗസ് സർജൻസും 200ഓളം വരുന്ന വിദ്യാർഥികളും ഉൾപ്പെട്ടിരുന്നില്ല. ഓഫിസ് ജീവനക്കാർക്കുൾപ്പെടെ നൽകിയിട്ടും രോഗികളുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്നവരെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സമരത്തിലായിരുന്നു ഹൗസ് സർജൻസ്. കോവിഡ് ഡ്യൂട്ടി ഉൾപ്പെടെ രോഗികളുമായി നേരിട്ട് ബന്ധം വരുന്ന എല്ലാ ജോലികളിൽനിന്നും മാറിനിന്നാണ് ഇവർ പ്രതിഷേധിച്ചത്. ഇതോടെ ആശുപത്രികളിലെ കോവിഡ് സാമ്പിൾ ശേഖരണമുൾപ്പെെട താളം തെറ്റിയിരുന്നു. ഹൗസ് സർജൻസിക്ക് കയറിയ ഉടൻതന്നെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരാണ് ഡൻെറൽ ഹൗസ് സർജന്മാർ. സമരത്തിനൊടുവിൽ തിങ്കളാഴ്ച ഹൗസ് സർജൻസും വിദ്യാർഥികളും ഉൾപ്പെടെ 100 പേർക്ക് വാക്സിൻ നൽകി. ഇതോടെ ഹൗസ് സർജൻസ് സമരം അവസാനിപ്പിച്ച് ജോലിയിൽ പ്രവേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.