കുമ്പള: ദേശീയപാതയിൽ ഷിറിയയിൽ കാറിൽ ലോറിയിടിച്ച് ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. മുട്ടം സ്വദേശി സെയ്ദലി (65)യാണ് മരിച്ചത്. ഇദ്ദേഹത്തിൻെറ മകൻ സലീമിൻെറ ഭാര്യ താഹിറ (39), മക്കൾ ശിഹാബുദീൻ (13), നിദ സഅദിയ (10) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ താഹിറയെയും നിദ സഅദിയയെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും ശിഹാബുദ്ദീനെ കുമ്പളയിൽ ജില്ല സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ച 6.30ന് പയ്യന്നൂർ പാസ്പോർട്ട് ഓഫിസിലേക്ക് തിരിച്ച സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് കാറിൽ ലോറിയിടിച്ചത്. കാറിനെ 200 മീറ്ററോളം വലിച്ചിഴച്ച് നിർത്താതെ പോയ ലോറിയെ കാസർകോട്ട് പൊലീസ് പിടികൂടി. സെയ്ദലിയുടെ ഭാര്യ: ആസിയമ്മ. മറ്റുമക്കൾ: ജാവിദ് ഖലീൽ, മുംതാസ്. പടം Saidali -latheeb mash kumbala സെയ്ദലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.