കോഴിക്കോട്: വിജയ് ഫാൻസിൻെറ ആഘോഷത്തിമിർപ്പോടെ വീണ്ടും തിയറ്ററുകൾ സജീവമായി. വിജയ് നായകനായ തമിഴ് ചിത്രം 'മാസ്റ്റർ' ആണ് ഇന്നലെ എല്ലാ തിയറ്ററുകളിലും പ്രദർശിപ്പിച്ചത്. ലോക്ഡൗണിനെ തുടർന്ന്പത്തുമാസം അടച്ചിട്ട തിയറ്ററുകൾ ഇന്നലെ തുറന്നപ്പോൾതന്നെ തിക്കും തിരക്കുമായിരുന്നു. രാവിലെ ഒമ്പതിൻെറ പ്രദർശനത്തിന് ജില്ലക്കുപുറത്തുനിന്ന് പോലും ആളുകൾ നേരത്തേയെത്തി. കോവിഡ് കാലത്തിൻെറ അനാഥത്വത്തിൽ നിലച്ചുപോയ സിനിമാമുറ്റങ്ങൾ എല്ലാംമറന്ന് ആൾത്തിരക്കിലായി. ഓൺലൈനിൽ ചൊവ്വാഴ്ച തന്നെ ടിക്കറ്റ് വിൽപന പൊടിപൊടിച്ചിരുന്നു. വൈകുന്നേരത്തെ പ്രദർശനത്തിന് കുടുംബങ്ങളുമെത്തി. കോവിഡ് പ്രോട്ടോേകാളിൻെറ ഭാഗമായി ഒന്നിടവിട്ടാണ് സീറ്റുകൾ സജ്ജമാക്കിയത്. മൊത്തം സീറ്റുകളുടെ 50 ശതമാനമാണ് അനുവദിച്ചത്. നഗരങ്ങളിലെ ചുവരുകളിൽ വീണ്ടും സിനിമപോസ്റ്ററുകൾ നിറയാൻ തുടങ്ങി. മാളുകളിലെ മൾട്ടിപ്ലക്സുകളിലും പ്രദർശനം തുടങ്ങി. അപ്സരയിൽ പടം മുടങ്ങി കോഴിക്കോട്: പ്രൊജക്ടർ തകരാറിനെ തുടർന്ന് അപ്സര തിയറ്ററിൽ സിനിമ പ്രദർശനം മുടങ്ങി. രാവിലെ നേരത്തേതന്നെ സിനിമ ആരാധകർ ആവേശത്തോടെ കാത്തിരുന്നെങ്കിലും തിയറ്റർ പണിമുടക്കിയതോടെ പ്രതിഷേധ സ്വരമായി. ടിക്കറ്റ് തുക മടക്കിനൽകാമെന്ന് അധികൃതർ അറിയിച്ചെങ്കിലും ചിലർ ബഹളംവെച്ചു. ടൗൺ പൊലീസ് എത്തി രംഗം ശാന്തമാക്കി. കാണികൾക്ക് ടിക്കറ്റ് തുക മടക്കിനൽകിയതായി അപ്സര തിയറ്റർ ഉടമ ജോസ്കുട്ടി പറഞ്ഞു. എറണാകുളത്തുനിന്ന് പ്രൊജക്ടർ പാർട്സ് കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കുന്നുണ്ട്. വ്യാഴാഴ്ച പ്രദർശനം തുടങ്ങാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.