കോഴിക്കോട്: ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ജീവിത മുഹൂർത്തങ്ങൾ നിറങ്ങളിൽ ചാലിച്ച് 'ഹാഡിക്ക' ചിത്ര പ്രദർശനം. വയനാട് തൃക്കൈപ്പറ്റ സ്വദേശി എം.ആർ. രമേഷിൻെറ ചിത്രപ്രദർശനമാണ് മാനാഞ്ചിറയിലെ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങിയത്. വയനാട്ടിലെ കാട്ടുനായ്ക്കർ, പണിയർ, കുറിച്യർ, മുള്ളുകുറുമർ തുടങ്ങിയ ആദിവാസി വിഭാഗങ്ങളുടെ കാർഷിക ജീവിതം, കല, ഉത്സവം, ആരാധന, ജീവിതരീതി തുടങ്ങിയവയാണ് ചിത്രങ്ങളുടെ വിഷയം. അവരുടെ തനത് സംസ്കാരത്തിലെ സൂക്ഷ്മാംശങ്ങളെപോലും നിലനിർത്തിക്കൊണ്ടാണ് സ്വതന്ത്രാവിഷ്കാരം. ഗ്രോത്രകലയുെട തനിമയും ലാളിത്യവും തുളുമ്പുന്ന 28 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. കാർഷിക വൃത്തിയോടൊപ്പം ചിത്രംവരയും രമേശ് ജീവിത ശൈലിയാക്കുകയായിരുന്നു. ആദിവാസി ജീവിതരീതികളും ആചാരങ്ങളും പൈതൃക അറിവുകളും ചിത്രങ്ങളിലൂടെയും എഴുത്തിലൂടെയും പകർത്തിയ 'തോട' എന്ന പുസ്തകവും രമേഷിേൻറതായിട്ടുണ്ട്്. ഇതിനകം നിരവധിയിടങ്ങളിൽ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. പ്രദർശനം കെ. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. 28ന് സമാപിക്കും. കോവിഡ് മഹാമാരിയെത്തുടർന്ന് ഏറെക്കാലത്തിനുശേഷമാണ് ഗാലറിയിൽ ചിത്രപ്രദർശനം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.