കിഴക്കൻ ലഡാക്കിൽ സംഘർഷത്തിന് അയവില്ല ന്യൂഡൽഹി: ഇന്ത്യ, ചൈന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചക്കുശേഷവും കിഴക്കൻ ലഡാക്കിലെ സംഘർഷാവസ്ഥ തുടരുകയാണെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. യഥാർഥ നിയന്ത്രണരേഖയിൽ ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ സംഘർഷം വഷളായ അതേ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. എന്നാൽ, പുതിയ സൈനികനീക്കം ചൈനയുടെ ഭാഗത്തില്ല. ഇപ്പോഴത്തെ സ്ഥിതിയിൽ പ്രകടമായ മാറ്റം കാണുന്നതുവരെ ഇന്ത്യൻ സേന കനത്ത ജാഗ്രത തുടരും. ഇരു രാജ്യങ്ങളുടെയും കമാൻഡർ തല ചർച്ച ഏതാനും ദിവസങ്ങൾക്കകം നടക്കും. ഇത് ഏറെ പ്രതീക്ഷയോടെയാണ് എല്ലാവരും കാണുന്നത്. മന്ത്രിതലത്തിലുണ്ടായ അഞ്ചിന നിർദേശങ്ങൾ പ്രയോഗത്തിൽ വരുത്തുന്നതിനുള്ള കാര്യങ്ങളാകും സൈനികോദ്യോഗസ്ഥർ ചർച്ചചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.