തളിപ്പറമ്പ്: പൊലീസ് ഉദ്യോഗസ്ഥൻെറ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുന്നതായി പരാതി. കണ്ണൂർ വിജിലൻസ് സി.ഐ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് സ്വദേശി ടി.പി. സുമേഷിൻെറ പേരും ചിത്രവും ദുരുപയോഗം ചെയ്താണ് വ്യാജ അക്കൗണ്ട് തുടങ്ങിയത്. സി.ഐയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽനിന്നും ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച ശേഷം അതുപയോഗിച്ച് വ്യാജൻ നിർമിക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തിൻെറ സുഹൃത്തുക്കൾക്കും മറ്റും സന്ദേശമയച്ചു. സി.ഐയുടെ പുതിയ അക്കൗണ്ട് ആവുമെന്ന് കരുതി പലരും സൗഹൃദ സന്ദേശം സ്വീകരിച്ചു. സുഹൃത്തുക്കളോട് സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്നതിനിടെ, വ്യാജ അക്കൗണ്ടിൽനിന്നും തനിക്ക് അത്യാവശ്യമായി 10,000 രൂപ വേണമെന്നും പറ്റുമെങ്കിൽ ഗൂഗ്ൾ പേ ചെയ്യണമെന്നും ആവശ്യപ്പെട്ട് നമ്പറും നൽകി. ഈ സന്ദേശം ലഭിച്ചവരിൽ ചിലർ പണത്തിൻെറ ആവശ്യം എന്തെന്ന് നേരിട്ട് വിളിച്ചു അന്വേഷിച്ചതോടെയാണ് വ്യാജനുള്ളത് മനസ്സിലായതെന്ന് സുമേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെയാണ് തട്ടിപ്പിൻെറ തുടക്കം. ഗൂഗ്ൾ പേ ചെയ്യാൻ പലർക്കും വ്യാജ അക്കൗണ്ടിൽനിന്നും ലഭിച്ച നമ്പറിൽ വിളിച്ചപ്പോൾ ഹിന്ദി സംസാരിക്കുന്ന ആളാണ് ഫോൺ എടുത്തതെന്നും സി.ഐ വ്യക്തമാക്കി. ചില സുഹൃത്തുക്കൾ പണം അയച്ചത് അറിഞ്ഞതോടെ, പണം ആരും അയക്കരുതെന്നും വ്യാജന്മാരാണ് ആവശ്യപ്പെടുന്നതെന്നും ഫേസ്ബുക്കിലെ സ്വന്തം അക്കൗണ്ടിലൂടെ സി.ഐ അറിയിക്കുകയായിരുന്നു. തുടർന്ന് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.