കെ.ടി. വിബീഷ് കോഴിക്കോട്: കോവിഡ് ഇളവിനെ തുടർന്ന് പരോളിലിറങ്ങിയ തടവുകാരിൽ ചിലരെങ്കിലും പൊലീസിന് തലവേദനയാകുന്നു. കവർച്ച, അടിപിടി, ലഹരി കടത്ത് എന്നിവയുൾപ്പെടെ കുറ്റകൃത്യങ്ങളിൽ ഇവർ പങ്കാളികളാവുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കോവിഡ് കാലത്ത് പരോൾ ലഭിച്ച് പുറത്തിറങ്ങിയവരിൽ മുപ്പതോളം പേരാണ് വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം നിയമനടപടി നേരിടുന്നത്. കോഴിക്കോട്ടുൾപ്പെടെ ചില ജില്ലകളിൽ ഇത്തരക്കാർ വീണ്ടും അറസ്റ്റിലാവുകയും ചെയ്തു. സ്ഥിരം കുറ്റവാളികൾപോലും ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാൽ മാസങ്ങൾ കഴിഞ്ഞുമാത്രമേ വീണ്ടും കവർച്ചയിലേക്കുൾപ്പെടെ തിരിയാറുള്ളൂ. ജയിലിൽ നിന്നിറങ്ങിയാലും തങ്ങൾ നിരീക്ഷണത്തിലായിരിക്കും എന്നതറിയാവുന്നതിനാലാണിെതന്നാണ് പൊലീസ് പറയുന്നത്. എന്നാലിപ്പോൾ പൊലീസുകാരിൽ ഭൂരിഭാഗവും കോവിഡുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലായതിനാൽ തങ്ങളെ ആരും നിരീക്ഷിക്കില്ലെന്നതിനാലാണ് പരോളിലിറങ്ങിയവർ 'സമയം നഷ്ടപ്പെടുത്താതെ' കുറ്റകൃത്യങ്ങളിലേക്ക് കടക്കുന്നത്. കോവിഡ് വ്യാപന കാലത്ത് അറസ്റ്റിലാവുന്നവരെ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കൽ പൊലീസിന് െവല്ലുവിളിയാണ്. വലിയ ക്രിമിനൽ സ്വഭാവമുള്ളവരാണ് പലരുമെന്നതിനാൽ ഇവരെ പിടികൂടുക തന്നെ ദുരിതമാണ്. കോവിഡിെന തുടർന്നുള്ള പരോളിൽ പുറത്തിറങ്ങി വിവിധ കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർ നിരവധിയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ എസ്. സുജിത്ത് ദാസ് പറഞ്ഞു. കോവിഡിൻെറ സാഹചര്യത്തിൽ ഇവർക്ക് പരോൾ അനുവദിക്കാതിരിക്കാനും കഴിയില്ല. ഇത്തരക്കാരെ വീണ്ടും അറസ്റ്റുചെയ്യുന്നുണ്ട് -അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് വിവിധ ജയിലുകളിലെ 1,140 തടവുകാർക്കാണ് പരോൾ അനുവദിച്ചത്. ഇതിൽ മിക്കവരോടും ജൂലൈ 15 ഒാടെ തിരിെച്ചത്താനാണ് ആവശ്യപ്പെട്ടതെങ്കിലും പിന്നീട് സമയം നീട്ടിനൽകി. ലോക്ഡൗണിന് മുമ്പ് പരോൾ ലഭിച്ചവർ ആഗസ്റ്റ് 16, 17, 18 തീയതികളിൽ തിരിച്ചെത്തണമെന്നാണ് പുതിയ നിർദേശം. തുറന്ന ജയിലുകളിലെയും വനിത ജയിലുകളിലെയും തടവുകാർ സെപ്റ്റംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലും അതിസുരക്ഷ ജയിലുകളിലെയും സെൻട്രൽ ജയിലുകളിലെയും തടവുകാർ സെപ്റ്റംബർ 16,17, 18 തീയതികളിലും തിരിച്ചെത്തണം. പരോളിലിറങ്ങിയവർ മുങ്ങിയാൽ അവെര കണ്ടെത്തേണ്ട ചുമതലയും പൊലീസിനാണ്. പരോളിൽ കഴിഞ്ഞവരെ മുഴുവൻ കോവിഡ് പരിശോധനക്കുശേഷം മാത്രമെ ജയിലിൽ പ്രവേശിപ്പിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.